
സ്വന്തം ലേഖകൻ
വത്തിക്കാന്‍ സിറ്റി: പുല്‍ക്കൂട് “ക്രിസ്തീയ വിശ്വാസത്തിന്റെ ലളിതവും വിസ്മയകരവുമായ അടയാള”മാണെന്ന് ഫ്രാന്‍സിസ് പാപ്പ. ആഗമനകാലത്തിലെ ആദ്യ ഞായാറാഴ്ചയായ ഡിസംബര്‍ ഒന്നിന് വത്തിക്കാനില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥനാമദ്ധ്യേ, പൊതുനിരത്തിൽ “പുൽക്കൂട്” നിർമ്മിക്കുന്നത് സംബന്ധിച്ച് അമേരിക്കൻ ഐക്യനാടുകളിൽ ഉടലെടുത്ത കോടതി യുദ്ധങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.
ഞായറാഴ്ച കഴിഞ്ഞു ഇറ്റലിയിലെ മലയോര പട്ടണമായ ഗ്രെച്ചോയിൽ വിശുദ്ധ ഫ്രാൻസിസ് ഓഫ് അസീസി ആദ്യമായി നിർമ്മിച്ച സ്ഥലം സന്ദർശിക്കുമെന്നും, അവിടെവച്ച് ക്രിസ്മസിനൊരുക്കുന്ന പുൽക്കൂടിന്റെ “പ്രാധാന്യവും മൂല്യവും” വിവരിക്കുന്ന അപ്പോസ്തോലിക ലേഖനത്തിൽ ഒപ്പിടുമെന്നും പാപ്പാ പറഞ്ഞു.
സുവിശേഷത്തില്‍ മനുഷ്യപുത്രന്റെ ആഗമനത്തിന് ഒരുക്കമുള്ളവരായിരിക്കാന്‍ യേശു നമ്മോട് ആഹ്വാനം ചെയ്യുന്നത്; “നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍” എന്ന് ഉദ്‌ബോധിപ്പിച്ചു കൊണ്ടാണ്. ഉണര്‍ന്നിരിക്കുവിന്‍ എന്നതിന്റെ അർത്ഥം ശാരീരികമായി കണ്ണു തുറന്നിരിക്കുക എന്നല്ല, മറിച്ച്, സ്വതന്ത്രവും, ദാനം ചെയ്യുന്നതിനും സേവനത്തിനും സന്നദ്ധമായ ഹൃദയം ഉണ്ടായിരിക്കുക എന്നാണ്. അതിനാൽ, ആഗതനാകുന്ന യേശുവിനായുള്ള ജാഗരൂകതയോടെയുള്ള കാത്തിരിപ്പിന് നിരന്തരം പരിശ്രമിക്കാമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.