
തിരുവനന്തപുരം : മൽസ്യബന്ധനത്തിനിടെ പുറം കടലിൽ മരിച്ച കൊച്ചുതുറ സ്വദേശി രാജുമോന്‍റെ മൃതദേഹം ആംബുലൻസിൽ നാട്ടിലെത്തിക്കാൻ ധാരണയായി. നാട്ടുകാർ നീണ്ട 10 മണിക്കൂർ റോഡ് ഉപരോധിച്ചതിന്റെ അടിസ്ഥനത്തിലാണു നടപടി. നാളെ വൈകിട്ടോ അതല്ലെങ്കിൽ തൊട്ടടുത്ത ദിവസം രാവിലെയോ സംസ്ക്കാരം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. പൂവാറിനു സമീപം കൊച്ചുതുറ അടുമ്പു തെക്കേക്കരയിൽ രാജുമോൻ (38) ആണു മരിച്ചത്.
കലക്ടർ വാസുകിയുമായി നടത്തിയ ചർച്ചയിലാണു മൃതദേഹം റോഡ് മാർഗം നാട്ടിലെത്തിക്കാൻ തീരുമാനമായത്. ഇതേ തുടർന്നു രാജുവിന്റെ മൃതദേഹം മഹാരാഷ്ട്രയിലെ രത്നഗിരി തുറമുഖത്ത് എത്തിക്കുകയും രാത്രിയോടെ അവിടെ നിന്നും ഗവ. ആശുപത്രി മോർച്ചറിയിലേക്കു മാറ്റുകയും ചെയ്തു. രാജുവിനൊപ്പം മൽസ്യബന്ധനത്തിനു പോയ കൊച്ചുതുറ സ്വദേശികളായ ഡിക്സൺ, സേവ്യർ, ജറോം എന്നിവർ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ഇന്നു പോസ്റ്റുമോർട്ടം നടത്തിയ ശേഷം അവർ മൃതദേഹവുമായി നാട്ടിലേക്കു തിരിക്കും.
രാജുവിന്റെ മരണം വീട്ടുകാർ അറിഞ്ഞപ്പോൾ തന്നെ, ഫിഷറീസ് മന്ത്രി, വകുപ്പു ഡെപ്യൂട്ടി ഡയറക്ടർ, കലക്ടർ തുടങ്ങിയവരെ ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം അഭ്യർഥിച്ചിരുന്നു. എന്നാൽ, സർക്കാർ സംവിധാനങ്ങൾ ഇതിനു വേണ്ടി ഉപയോഗിക്കാൻ കഴിയില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. ഇതേ തുടർന്നാണ് തങ്ങൾ റോഡ് ഉപരോധം നടത്താൻ നിർബന്ധിതരായതെന്നു നാട്ടുകാർ പറയുന്നു.
തിരക്കേറിയ വിഴിഞ്ഞം – പൂവാർ റോഡിൽ കൊച്ചുതുറയിലായിരുന്നു വാഹനങ്ങൾ തടഞ്ഞത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. കെ.എസ്.ആർ.ടി.സി. ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ പ്രതിഷേധക്കാർ തടഞ്ഞു. ഇതിനിടെ പലതവണ കലക്ടർ ഉൾപ്പടെയുള്ളവരെ ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും ആരും ചർച്ചയ്ക്കു തയാറായില്ലത്രേ. പിന്നീട് വൈകിട്ടോടെയാണു ചർച്ച നടന്നതും തീരുമാനമായതും.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.