സ്വന്തം ലേഖകൻ
പുനലൂർ: പുനലൂർ രൂപത 2020 – 23 കാലയളവിലേക്കുള്ള അജപാലന സമിതിയ്ക്ക് രൂപം കൊടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇന്ന് പുനലൂർ ബിഷപ്പ്സ് ഹൗസിൽ ചേർന്ന രൂപതാ അജപാലന സമിതി യോഗമാണ് അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.
“പാർശ്വവൽകൃത സമൂഹത്തിന്റെ പുരോഗതി” എന്ന വിഷയത്തെ ആസ്പദമാക്കി സഭാ പ്രവർത്തനങ്ങളിൽ യേശു ക്രിസ്തുവിന്റെ കരുണയുടെ മുഖം പ്രദർശിപ്പിക്കുന്ന സഭയുടെ വിവിധ പ്രവർത്തനങ്ങളെ സംബന്ധിച്ച് അഭിവന്ദ്യ രൂപതാ മെത്രാൻ റൈറ്റ്.റവ.ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ വിശദീകരിച്ചു. ജുഡീഷ്യൽ വികാരി റവ.ഡോ.ക്രിസ്റ്റി ജോസഫ് തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം കൊടുത്തു. മോൺ.ജൂഡ് തദ്ദേവൂസ് കഴിഞ്ഞ മൂന്ന് വർഷക്കാലത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
തുടർന്നുനടന്ന തെരഞ്ഞെടുപ്പിൽ രൂപതാ അജപാലന സമിതിയുടെ വൈസ് പ്രസിഡന്റായി ശ്രീ.ബേബി ജി. ഭാഗ്യോദയത്തെയും; സെക്രട്ടറിയായി ഫാ.ക്രിസ്റ്റി ജോസഫിനെയും; ജോയിന്റ് സെക്രട്ടറിയമാരായി ടൈറ്റസ് ലുക്കോസ്, ഡെയ്സി ഡേവിഡ് എന്നിവരെയും; എക്സിക്യൂട്ടീവ് അംഗങ്ങളായി ക്രിസ്റ്റഫർ പത്തനാപുരം, ചെറുപുഷ്പം ഷിബു എന്നിവരെയും തിരഞ്ഞെടുത്തു. കൂടാതെ, K.C.C, K.R.L.C.C പ്രതിനിധികളെയും തിരഞ്ഞെടുത്തുവെന്ന് പുനലൂർ രൂപതാ മീഡിയ കമ്മീഷൻ ഓഫീസ് അറിയിച്ചു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.