സ്വന്തം ലേഖകൻ
പുനലൂർ: ആഗോള കത്തോലിക്കാ തിരുസഭയിൽ ആരംഭിച്ച സാധാരണ സിനഡിന്റെ, ഭാഗമായി നടത്തുന്ന പുനലൂർ രൂപതതല സിനഡിന്റെ ഔദ്യോഗിക ഉദ്ഘാടനം, പുനലൂർ രൂപത മെത്രാൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് നിർവഹിച്ചു. പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പണത്തിൽ കൊല്ലം രൂപതാ മുൻമെത്രാൻ അഭിവന്ദ്യ സ്റ്റാൻലി റോമൻ പിതാവ് മുഖ്യസന്ദേശം നൽകി.
റവ.ഡോ.ക്രിസ്റ്റി ജോസഫ് സിനഡ് ലോഗോയുടെ വിവരണവും, റവ.സിസ്റ്റർ സുജയ സിനഡിന്റെ വിവിധ പ്രവർത്തനഘട്ടങ്ങളെക്കുറിച്ചുള്ള വിവരണവും നൽകി. സിനഡ് കൺവീനർ റവ.ഫാ.റോയി സിംസൺ,മിനിസ്ട്രി കോഡിനേറ്റർ റവ.ഫാ.ബെനഡിക്ട് തേക്ക് വിള, സെന്റ് മേരീസ് കത്തീഡ്രൽ വികാരി റവ.ഫാ.സാം ഷൈൻ, മീഡിയ കമ്മീഷൻഡയറക്ടർ റവ.ഫാ.സണ്ണി തോമസ്,എന്നിവർ തിരുകർമങ്ങൾക്ക് നേതൃത്വം നല്കി.
രൂപതയിലെ വൈദികർ, സന്യസ്തർ, ശ്രീ.ബേബി ജി.ഭാഗ്യദോയം രൂപതാ അജപാലന സമിതി വൈസ് പ്രസിഡന്റ്, K.R.L.C.C രൂപത പ്രതിനിധികൾ, അജപാലനസമിതി അംഗങ്ങൾ, യുവജനങ്ങൾ, അല്മായ പ്രതിനിധികൾ എന്നിവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുകർമങ്ങളിൽ പങ്കെടുത്തു.
തുടർ പ്രവർത്തനങ്ങളും പഠനശിബിരങ്ങളും ഇടവക, ഫൊറോന, രൂപതാ തലത്തിൽ തുടരുമെന്ന് രൂപതയുടെ പി.ആർ.ഒ. റവ.ഡോ.ക്രിസ്റ്റി ജോസഫ് അറിയിച്ചു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.