
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പാവപെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപെട്ടവരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കരുതെന്ന് തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ്.
പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണ ആനൂകൂല്യങ്ങള്‍ അട്ടിമറിക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട സമുദായങ്ങള്‍ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ കെഎല്‍സിഎയുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
ആരുടെയും അവകാശങ്ങള്‍ പിടിച്ച് വാങ്ങാനോ അവകാശപ്പെടുത്താനോ അല്ല, മറിച്ച് അര്‍ഹമായവ നേടിയെടുക്കാനാണ് സമരം നടത്തുന്നത്. സംവരണ തത്വം അട്ടിമറിക്കപ്പെട്ടാല്‍ പിന്നോക്ക സമുദായങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
കെഎല്‍സിഎ അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.തിയോഡോഷ്യസ്, കെആര്‍എല്‍സിസി സെക്രട്ടറി ആന്‍റണി ആല്‍ബര്‍ട്ട്, കെഎല്‍സിഎ സംസ്ഥാന നേതാക്കളായ ജോസഫ് ജോണ്‍സന്‍, അനില്‍ ജോണ്‍, പാട്രിക് മൈക്കിള്‍, അഡ്വ.എം.എ.ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.