
സ്വന്തം ലേഖകൻ
കൊച്ചി: പള്ളികളിൽ കുർബാനയുടെ ഭാഗമായി അപ്പവും വീഞ്ഞും നൽകുന്നതിൽ ഇടപെടാൻ ഭക്ഷ്യ സുരക്ഷാ അതോറിറ്റിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിശ്വാസികൾക്കു കുർബാനയുടെ ഭാഗമായി പള്ളികളിൽ വിതരണം ചെയ്യുന്ന അപ്പവും വീഞ്ഞും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളികൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് എന്ന സംഘടന നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാർ, ജസ്റ്റീസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്.
കുർബാനയ്ക്കിടെ അപ്പവും വീഞ്ഞും സ്വീകരിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നും, ക്രിസ്തുവിന്റെ അന്ത്യഅത്താഴ വേളയിലെ ഉടമ്പടിയുടെ ഓർമയ്ക്കായിട്ടാണ് ക്രിസ്ത്യാനികൾ അപ്പവും വീഞ്ഞും സ്വീകരിക്കുന്നതെന്നും, ഇക്കാരണത്താൽത്തന്നെ കുർബാനയ്ക്കിടെ അപ്പവും വീഞ്ഞും വിശ്വാസികൾ സ്വീകരിക്കുന്നതു ഭക്ഷണമായല്ല, വിശ്വാസത്തിന്റെ ഭാഗമായാണെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു.
കൂടാതെ, ഇവയുടെ വിതരണത്തിൽ പുരോഹിതർ അങ്ങേയറ്റം ജാഗ്രതയും, വൃത്തിയും പാലിക്കുന്നുണ്ടെന്നും, ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനനുസരിച്ചു വിശ്വാസങ്ങൾ വച്ചുപുലർത്താൻ വിശ്വാസികൾക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കിയ കോടതി ഇതനുസരിച്ചു കുർബാനയുടെ ഭാഗമായി വിശ്വാസികൾ പുലർത്തുന്ന വിശ്വാസങ്ങളിൽ ഇടപെടാൻ ഒരു അഥോറിറ്റിക്കും അധികാരമില്ല എന്ന് പറഞ്ഞ ഹൈക്കോടതി കോടതി; ഈ ആചാരവിശ്വാസങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അതിനു സഭാധികൃതർ തന്നെ തീരുമാനിക്കണമെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു.
അതിനാൽതന്നെ, നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും കോടതി ഇടപെടുന്നില്ല. ഭരണഘടനപ്രകാരം മതപ്രചാരണത്തിനും ആചാരനുഷ്ഠാനങ്ങൾക്കും വ്യക്തികൾക്കു സ്വാതന്ത്ര്യമുണ്ട്. ക്രിസ്ത്യൻ വിശ്വാസികൾക്കു ഭരണഘടനയുടെ 19 (1) എ, 21 എന്നിവ പ്രകാരം വിശ്വാസത്തിനും മതാചാരപ്രകാരമുള്ള അനുഷ്ഠാനങ്ങൾക്കും സ്വാതന്ത്ര്യമുണ്ട് ഹൈക്കോടതി വ്യക്തമാക്കി.
ആരാധനാലയങ്ങളിൽ നിന്നു നൽകുന്ന ഭക്ഷണം ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ നടപടി വേണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. കുർബാന നൽകുന്നത് അനാരോഗ്യകരമായ രീതിയാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ, ഇത്തരത്തിൽ അപ്പവും വീഞ്ഞും വിതരണം ചെയ്യുന്നതിലൂടെ ആർക്കെങ്കിലും പകർച്ചവ്യാധി ഉണ്ടായെന്നു ഹർജിക്കാരന് ആരോപണവുമില്ലായിരുന്നു. ഇത്തരം ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്നും ഇടപടാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.