
സ്വന്തം ലേഖകൻ
കൊച്ചി: പള്ളികളിൽ കുർബാനയുടെ ഭാഗമായി അപ്പവും വീഞ്ഞും നൽകുന്നതിൽ ഇടപെടാൻ ഭക്ഷ്യ സുരക്ഷാ അതോറിറ്റിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിശ്വാസികൾക്കു കുർബാനയുടെ ഭാഗമായി പള്ളികളിൽ വിതരണം ചെയ്യുന്ന അപ്പവും വീഞ്ഞും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളികൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് എന്ന സംഘടന നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാർ, ജസ്റ്റീസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്.
കുർബാനയ്ക്കിടെ അപ്പവും വീഞ്ഞും സ്വീകരിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നും, ക്രിസ്തുവിന്റെ അന്ത്യഅത്താഴ വേളയിലെ ഉടമ്പടിയുടെ ഓർമയ്ക്കായിട്ടാണ് ക്രിസ്ത്യാനികൾ അപ്പവും വീഞ്ഞും സ്വീകരിക്കുന്നതെന്നും, ഇക്കാരണത്താൽത്തന്നെ കുർബാനയ്ക്കിടെ അപ്പവും വീഞ്ഞും വിശ്വാസികൾ സ്വീകരിക്കുന്നതു ഭക്ഷണമായല്ല, വിശ്വാസത്തിന്റെ ഭാഗമായാണെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു.
കൂടാതെ, ഇവയുടെ വിതരണത്തിൽ പുരോഹിതർ അങ്ങേയറ്റം ജാഗ്രതയും, വൃത്തിയും പാലിക്കുന്നുണ്ടെന്നും, ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനനുസരിച്ചു വിശ്വാസങ്ങൾ വച്ചുപുലർത്താൻ വിശ്വാസികൾക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കിയ കോടതി ഇതനുസരിച്ചു കുർബാനയുടെ ഭാഗമായി വിശ്വാസികൾ പുലർത്തുന്ന വിശ്വാസങ്ങളിൽ ഇടപെടാൻ ഒരു അഥോറിറ്റിക്കും അധികാരമില്ല എന്ന് പറഞ്ഞ ഹൈക്കോടതി കോടതി; ഈ ആചാരവിശ്വാസങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അതിനു സഭാധികൃതർ തന്നെ തീരുമാനിക്കണമെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു.
അതിനാൽതന്നെ, നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും കോടതി ഇടപെടുന്നില്ല. ഭരണഘടനപ്രകാരം മതപ്രചാരണത്തിനും ആചാരനുഷ്ഠാനങ്ങൾക്കും വ്യക്തികൾക്കു സ്വാതന്ത്ര്യമുണ്ട്. ക്രിസ്ത്യൻ വിശ്വാസികൾക്കു ഭരണഘടനയുടെ 19 (1) എ, 21 എന്നിവ പ്രകാരം വിശ്വാസത്തിനും മതാചാരപ്രകാരമുള്ള അനുഷ്ഠാനങ്ങൾക്കും സ്വാതന്ത്ര്യമുണ്ട് ഹൈക്കോടതി വ്യക്തമാക്കി.
ആരാധനാലയങ്ങളിൽ നിന്നു നൽകുന്ന ഭക്ഷണം ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ നടപടി വേണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. കുർബാന നൽകുന്നത് അനാരോഗ്യകരമായ രീതിയാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ, ഇത്തരത്തിൽ അപ്പവും വീഞ്ഞും വിതരണം ചെയ്യുന്നതിലൂടെ ആർക്കെങ്കിലും പകർച്ചവ്യാധി ഉണ്ടായെന്നു ഹർജിക്കാരന് ആരോപണവുമില്ലായിരുന്നു. ഇത്തരം ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്നും ഇടപടാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല് പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.