
സ്വന്തം ലേഖകൻ
കൊച്ചി: പള്ളികളിൽ കുർബാനയുടെ ഭാഗമായി അപ്പവും വീഞ്ഞും നൽകുന്നതിൽ ഇടപെടാൻ ഭക്ഷ്യ സുരക്ഷാ അതോറിറ്റിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിശ്വാസികൾക്കു കുർബാനയുടെ ഭാഗമായി പള്ളികളിൽ വിതരണം ചെയ്യുന്ന അപ്പവും വീഞ്ഞും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളികൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് എന്ന സംഘടന നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാർ, ജസ്റ്റീസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്.
കുർബാനയ്ക്കിടെ അപ്പവും വീഞ്ഞും സ്വീകരിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നും, ക്രിസ്തുവിന്റെ അന്ത്യഅത്താഴ വേളയിലെ ഉടമ്പടിയുടെ ഓർമയ്ക്കായിട്ടാണ് ക്രിസ്ത്യാനികൾ അപ്പവും വീഞ്ഞും സ്വീകരിക്കുന്നതെന്നും, ഇക്കാരണത്താൽത്തന്നെ കുർബാനയ്ക്കിടെ അപ്പവും വീഞ്ഞും വിശ്വാസികൾ സ്വീകരിക്കുന്നതു ഭക്ഷണമായല്ല, വിശ്വാസത്തിന്റെ ഭാഗമായാണെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു.
കൂടാതെ, ഇവയുടെ വിതരണത്തിൽ പുരോഹിതർ അങ്ങേയറ്റം ജാഗ്രതയും, വൃത്തിയും പാലിക്കുന്നുണ്ടെന്നും, ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനനുസരിച്ചു വിശ്വാസങ്ങൾ വച്ചുപുലർത്താൻ വിശ്വാസികൾക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കിയ കോടതി ഇതനുസരിച്ചു കുർബാനയുടെ ഭാഗമായി വിശ്വാസികൾ പുലർത്തുന്ന വിശ്വാസങ്ങളിൽ ഇടപെടാൻ ഒരു അഥോറിറ്റിക്കും അധികാരമില്ല എന്ന് പറഞ്ഞ ഹൈക്കോടതി കോടതി; ഈ ആചാരവിശ്വാസങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അതിനു സഭാധികൃതർ തന്നെ തീരുമാനിക്കണമെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു.
അതിനാൽതന്നെ, നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും കോടതി ഇടപെടുന്നില്ല. ഭരണഘടനപ്രകാരം മതപ്രചാരണത്തിനും ആചാരനുഷ്ഠാനങ്ങൾക്കും വ്യക്തികൾക്കു സ്വാതന്ത്ര്യമുണ്ട്. ക്രിസ്ത്യൻ വിശ്വാസികൾക്കു ഭരണഘടനയുടെ 19 (1) എ, 21 എന്നിവ പ്രകാരം വിശ്വാസത്തിനും മതാചാരപ്രകാരമുള്ള അനുഷ്ഠാനങ്ങൾക്കും സ്വാതന്ത്ര്യമുണ്ട് ഹൈക്കോടതി വ്യക്തമാക്കി.
ആരാധനാലയങ്ങളിൽ നിന്നു നൽകുന്ന ഭക്ഷണം ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ നടപടി വേണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. കുർബാന നൽകുന്നത് അനാരോഗ്യകരമായ രീതിയാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ, ഇത്തരത്തിൽ അപ്പവും വീഞ്ഞും വിതരണം ചെയ്യുന്നതിലൂടെ ആർക്കെങ്കിലും പകർച്ചവ്യാധി ഉണ്ടായെന്നു ഹർജിക്കാരന് ആരോപണവുമില്ലായിരുന്നു. ഇത്തരം ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്നും ഇടപടാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.