Categories: Diocese

നോമ്പ്; മരുഭൂമിയിൽ നിന്ന് പറുദീസയിലേയ്ക്ക്

നോമ്പ്; മരുഭൂമിയിൽ നിന്ന് പറുദീസയിലേയ്ക്ക്

ഇന്ന് നാം നോമ്പ്കാലം ആരംഭിക്കുകയാണ് ഇന്നത്തെ ദിവ്യബലിയിലെ വചന ഭാഗം നോമ്പുകാലത്തെ വിശേഷിപ്പിക്കുന്നത് സ്വീകാര്യമായ സമയം, രക്ഷയുടെ ദിവസം (2 കൊറി 6:2) എന്നാണ്. എങ്ങനെയാണ് ഈ കാലഘട്ടം സ്വീകാര്യവും രക്ഷാകരവുമാകുന്നതെന്ന് ജോയേല്‍ പ്രവാചകന്‍ ചൂണ്ടിക്കാണിക്കുന്നു. “ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീര്‍പ്പോടും കൂടെ നിങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടെ എന്‍റെ അടുക്കലേക്ക് തിരിച്ച് വരുവിന്‍… നിങ്ങളുടെ ദൈവമായ കര്‍ത്താവിലേക്ക് മടങ്ങുവിന്‍” (ജോയേല്‍. 2 :12,13) അതെ, ഇത് ദൈവത്തിന്‍റെ അടുക്കലേക്ക് തിരികെ വരുന്നതിനുളള സമയമാണ്. ദൈവവുമായുളള ബന്ധത്തിലെ തകരാറുകള്‍ പരിഹരിക്കുന്നതിനും, ഈ ബന്ധം കൂടുതല്‍ തീഷ്ണമാക്കുന്നതിനുമുളള അവസരം.

പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ ഈ വര്‍ഷത്തെ നോമ്പുകാല സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ, ‘പാപം വഴിയായി ദൈവവുമായും മറ്റുളളവരുമായും ഈ സൃഷ്ട പ്രപഞ്ചവുമായും ഉളള മനുഷ്യന്‍റെ ബന്ധം മുറിഞ്ഞു. അങ്ങനെ മനുഷ്യ ചരിത്രത്തില്‍ പാപം രംഗപ്രവേശം ചെയ്തപ്പോള്‍, ഐശ്വര്യ പൂര്‍ണ്ണമായ ഏദന്‍തോട്ടം മരുഭൂമിയായി രൂപാന്തരപ്പെട്ടു’ (ഉല്‍പ. 3: 17-18) എന്നാല്‍, മനുഷ്യാവതാരം വഴി ക്രിസ്തു മനുഷ്യന്‍റെ ‘ഈ മരുഭൂമി അനുഭവത്തിലേക്ക് കടന്നുവന്ന്’ അവനെ പാപത്തിന്‍റെ രംഗപ്രവേശനത്തിന് മുമ്പുളള ‘പറുദീസ അനുഭവത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നു’. നാല്‍പ്പത് ദിനരാത്രങ്ങള്‍ ഉപവാസത്തിലും പ്രാര്‍ഥനയിലും മരുഭൂമിയില്‍ കഴിഞ്ഞ ക്രിസ്തുനാഥന്‍ തന്നെയാണ് ഈ നോമ്പാചരണത്തില്‍ നമ്മുടെ മാതൃക.

അനുദിന ജീവിതത്തില്‍ പ്രായോഗികമായ ചില തീരുമാനങ്ങള്‍, (ഉദാഹരണത്തിന് ദിവസേനെയുളള വിശുദ്ധ ഗ്രന്ഥവായന, മുടങ്ങാതെയുളള വിശുദ്ധ കുര്‍ബാന, വ്യക്തിപരമായ പ്രാര്‍ഥനകള്‍, ഓരോ ദിവസവും ഒരു നന്‍മപ്രവര്‍ത്തിയെങ്കിലും ചെയ്യുക, ഏതെങ്കിലും തഴക്ക ദോഷങ്ങളുടെയോ ആസക്തികളുടെയോ ഉപേക്ഷ തുടങ്ങിയ തീരുമാനങ്ങള്‍) എടുത്ത് നടപ്പിലാക്കി നമുക്ക് നോമ്പാചരിക്കാം. അങ്ങനെ, നാല്‍പ്പത് നോമ്പാചരണത്തിലൂടെ ദൈവവുമായുളള ബന്ധത്തില്‍ നമുക്ക് വളരാം.

vox_editor

Recent Posts

28th Sunday_2025_സൗഖ്യം മാത്രമല്ല… (ലൂക്കാ 17:11-19)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…

6 days ago

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

2 weeks ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

2 weeks ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

2 weeks ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

2 weeks ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

2 weeks ago