
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ പുതിയ ശുശ്രുഷാ, റീജണൽ കോഓർഡിനേറ്റർമാരും ട്രിബ്യുണൽ ജഡ്‌ജും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ നെയ്യാറ്റിൻകര മെത്രാസന മന്ദിരത്തിൽ വച്ച്, രൂപതാ അധ്യക്ഷൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ, വികാരി ജനറൽ മോൺ. ജി.ക്രിസ്തു ദാസ്, ചാൻസിലർ റവ.ഡോ.ജോസ് റാഫേൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
രൂപതയുടെ പുതിയ ശുശ്രുഷാ കോ-ഓർഡിനേറ്ററായി മോൺ. വി.പി.ജോസും, നെയ്യാറ്റിൻകര റീജണൽ കോഓർഡിനേറ്ററായി മോൺ.ഡി.സെൽവരാജനും, ട്രിബ്യുണൽ ജഡ്ജ് ആയി റവ.ഡോ.രാഹുൽ ലാലും ആണ് സത്യപ്രതിജ്ഞ ചെയ്ത്.
നേരത്തെ, നെയ്യാറ്റിൻകര റീജണൽ കോ-ഓർഡിനേറ്ററായിരുന്ന മോൺ.വി. പി. ജോസ്, വികാരി ജനറൽ സ്ഥാനമൊഴിഞ്ഞ സ്ഥാനത്തിലേക്കാണ് നിയമിതനായത്. മോൺ.ഡി. സെൽവരാജ് ഇപ്പോൾ ജുഡീഷ്യൽ വികാർ സ്ഥാനവും വഹിക്കുന്നുണ്ട്.
റവ. ഡോ. രാഹുൽ ലാൽ റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റും, ഫ്ലോറൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ ലൈസൻഷ്യേറ്റും പൂർത്തിയാക്കിയാണ് രൂപതയിലേയ്ക്ക് തിരികെ വന്നത്. ട്രിബ്യുണൽ ജഡ്ജ് എന്ന ഉത്തരവാദിത്വത്തോടൊപ്പം ബിഷപ്പിന്റെ പേർസണൽ സെക്രട്ടറിയായും സേവനം ചെയ്യും.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.