
അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ, നെയ്യാറ്റിൻകര ഫെറോനയിൽ ഉൾപ്പെട്ട നെല്ലിമൂട് ദിവ്യകാരുണ്യ ദേവാലയം, കണ്ണറവിള പരിശുദ്ധാത്മ ദേവാലയം, കാഞ്ഞിരംകുളം ഫ്രാൻസിസ് അസ്സീസി ദേവാലയം എന്നീ ഇടവകകളിലാണ് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വചനബോധന ക്ലാസ്സുകൾ ശക്തമായി മുന്നോട്ട് പോകുന്നത്. വാട്ട്സ്ആപ്പ്, സൂം ആപ്പ് എന്നിവയുടെ സഹായത്തോടെ ക്രമീകരിക്കപ്പെട്ട ക്‌ളാസ്സുകളിൽ ഇപ്പോൾ ഗൂഗിൾ മീറ്റ്, ജിറ്റ്സി ആപ്പ് എന്നിവകൂടി ഫലവത്തായി ഉപയോഗിക്കുന്നു എന്നതാണ് സവിശേഷത.
പ്രാഥമികമായി, പ്രധാന അധ്യാപികയും അതാത് ക്ലാസ്സ് അധ്യാപികമാരും കുട്ടികളും ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്, അതിലൂടെയാണ് കുട്ടികൾക്ക് ആവശ്യമായിട്ടുള്ള നിർദ്ദേശങ്ങൾ നൽകുന്നത്. കുഞ്ഞു ക്ലാസുകൾക്ക് ഓഡിയോയായും വീഡിയോയായും വാട്ട്സ്ആപ്പ് വഴിയാണ് ക്ലാസ് ഫയലുകൾ നൽകുന്നത്.
അതേസമയം, മുതിർന്ന ക്ലാസിലെ കുട്ടികൾക്ക് zoom മീറ്റിംഗ്, ഗൂഗിൾ മീറ്റ്, ജിറ്റ്സി ആപ്പ് എന്നിവ വഴിയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. പത്താം ക്ലാസ്സ് മുതൽ ജനറൽ ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് ഞായറാഴ്ചകളിൽ രാവിലെ 8:00 മണി മുതൽ 9:00 മണിവരെയാണ് ക്ലാസ്സുകൾ നൽകുന്നത്. അതുപോലെ തന്നെ വീഡിയോ ഫയലുകൾ വഴിയും ക്ലാസ്സുകൾ നൽകുന്നുണ്ട്. ഇടവക വികാരി ഫാ.ബിനുവിന്റേയും, സഹവികാരി ഫാ.ജോബിൻസൺന്റേയും നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടക്കുന്നത്.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.