
കാരക്കാടൻ
അമേരിക്കയിൽ പോലീസ് ബ്രൂട്ടാലിറ്റിക്ക് ഇരയായ ജോർജ്ജ് ഫ്ലോയിഡന്റെ മരണത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പ്രതിഷേധങ്ങളായും അക്രമങ്ങളായും അതിരുകൾ ലംഘിച്ച് തുടർന്നുകൊണ്ടിരിക്കുന്നു. അതിന്റെ വാർത്തകൾ അതീവ പ്രാധാന്യത്തോടെ ഇന്ത്യയിലെ മാധ്യമങ്ങൾ പ്രത്യേകിച്ച് മലയാള മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഭൂഖണ്ഡങ്ങൾക്കപ്പുറത്ത് ജോർജ്ജ് ഫ്ലോയിഡിന് നീതിവാങ്ങിക്കൊടുക്കുവാൻ കേരളത്തിലെ സാംസ്കാരിക നായകരും നവമാധ്യമ എഴുത്തുകാരും നിറയെ എഴുതി പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. തൊട്ട് അയലത്ത് പോലീസ് അതിക്രമത്തിനിരയായി രണ്ടുജീവൻ പൊലിഞ്ഞു. മലയാള മാധ്യമങ്ങളും, സാംസ്കാരിക നായകരും, നവമാധ്യമ എഴുത്തുകാരും അത് അറിഞ്ഞ ഭാവം കാണിക്കുന്നില്ല.
ലോക്ക്ഡൗൺകാലത്ത് ഉപജീവനമാർഗ്ഗമായ മോബെയ്‌ൽ ഫോൺ ആക്സസറീസ് വിൽക്കുന്ന ഒരുകട തുറന്നുവെച്ചുകൊണ്ടിരുന്നു എന്ന കാരണത്താൽ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ഒരു അപ്പനേയും മകനേയും 2020 ജൂൺ 19- ന് പോലീസുകാർ അറസ്റ്റുചെയ്തു. അമ്പത്തിയൊൻപതു വയസുള്ള ജയരാജനും മുപ്പത്തിയൊന്നു വയസുള്ള മകൻ ബെന്നിക്സും അവരായിരുന്നു അത്. പിന്നങ്ങോട്ട് രണ്ടുദിവസം കേട്ടാൽ മനുഷ്യമന:സാക്ഷി മരവിച്ചുപോകുന്ന മൃഗീയമായ ക്രൂരതകൾ പോലീസുകാർ ആ പാവം മനുഷ്യരുടെ ശരീരത്തിൽ നടപ്പാക്കി. മരിക്കുവോളം അവരെ കിരാതമായി ഉപദ്രവിച്ചുവെന്ന് പറയുന്നതാണ് ശരി. അറസ്റ്റുചെയ്തതിന്റെ പിറ്റേന്ന് രാവിലെ ഏഴുമുതൽ പന്ത്രണ്ടുമണിവരെയുള്ള സമയത്ത് മലദ്വാരത്തിൽ നിന്നുള്ള രക്തസ്രാവം മൂലം ആ പിതാവും മകനും ഏഴോളം ലുങ്കികൾ മാറി മാറി ഉടുത്തെന്ന് ബെന്നിക്സിന്റെ സുഹൃത്തുക്കൾ പറഞ്ഞു.
ജയരാജനേയും മകനേയും ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പോലീസുകാരുടെ ഭീഷണികാരണം പോലീസ് ലോക്കപ്പിൽ ഏൽക്കേണ്ടിവന്ന കൊടും ക്രൂരതകളേക്കുറിച്ച് വായതുറക്കുവാൻ അവർ ഭയപ്പെട്ടു. ജൂൺ 22-ന് ബെന്നിക്സും, 23-ന് രാവിലെ ജയരാജനും മരണമടഞ്ഞു. പോലീസ് ക്രൂരതകൾക്കെതിരെ രാഷ്ട്രീയ വ്യത്യാസമെന്യേ പ്രതികരിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.