
അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ, നെയ്യാറ്റിൻകര ഫെറോനയിൽ ഉൾപ്പെട്ട നെല്ലിമൂട് ദിവ്യകാരുണ്യ ദേവാലയം, കണ്ണറവിള പരിശുദ്ധാത്മ ദേവാലയം, കാഞ്ഞിരംകുളം ഫ്രാൻസിസ് അസ്സീസി ദേവാലയം എന്നീ ഇടവകകളിലാണ് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വചനബോധന ക്ലാസ്സുകൾ ശക്തമായി മുന്നോട്ട് പോകുന്നത്. വാട്ട്സ്ആപ്പ്, സൂം ആപ്പ് എന്നിവയുടെ സഹായത്തോടെ ക്രമീകരിക്കപ്പെട്ട ക്‌ളാസ്സുകളിൽ ഇപ്പോൾ ഗൂഗിൾ മീറ്റ്, ജിറ്റ്സി ആപ്പ് എന്നിവകൂടി ഫലവത്തായി ഉപയോഗിക്കുന്നു എന്നതാണ് സവിശേഷത.
പ്രാഥമികമായി, പ്രധാന അധ്യാപികയും അതാത് ക്ലാസ്സ് അധ്യാപികമാരും കുട്ടികളും ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്, അതിലൂടെയാണ് കുട്ടികൾക്ക് ആവശ്യമായിട്ടുള്ള നിർദ്ദേശങ്ങൾ നൽകുന്നത്. കുഞ്ഞു ക്ലാസുകൾക്ക് ഓഡിയോയായും വീഡിയോയായും വാട്ട്സ്ആപ്പ് വഴിയാണ് ക്ലാസ് ഫയലുകൾ നൽകുന്നത്.
അതേസമയം, മുതിർന്ന ക്ലാസിലെ കുട്ടികൾക്ക് zoom മീറ്റിംഗ്, ഗൂഗിൾ മീറ്റ്, ജിറ്റ്സി ആപ്പ് എന്നിവ വഴിയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. പത്താം ക്ലാസ്സ് മുതൽ ജനറൽ ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് ഞായറാഴ്ചകളിൽ രാവിലെ 8:00 മണി മുതൽ 9:00 മണിവരെയാണ് ക്ലാസ്സുകൾ നൽകുന്നത്. അതുപോലെ തന്നെ വീഡിയോ ഫയലുകൾ വഴിയും ക്ലാസ്സുകൾ നൽകുന്നുണ്ട്. ഇടവക വികാരി ഫാ.ബിനുവിന്റേയും, സഹവികാരി ഫാ.ജോബിൻസൺന്റേയും നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടക്കുന്നത്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.