
അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമായി. രൂപതയുടെ രജത ജൂബിലിക്കൊപ്പം രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്റ് സാമുവലിന്റെ മെത്രാഭിഷേക രജത ജൂബിലി ആഘോഷങ്ങള്‍ക്കും തുടക്കമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രൂപതാ കൂരിയാ വൈദികരും, നെടുങ്ങാട് റീജിയനിലെ വൈദികരും മാത്രം പങ്കെടുത്ത പരിപാടി നെടുമങ്ങാട് നവജ്യോതി അനിമേഷന്‍ സെന്റെറിലാണ് സംഘടിപ്പിച്ചത്.
1996 നവംബര്‍ 1-നാണ് നെയ്യാറ്റിന്‍കര രൂപത വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ സ്ഥാപിച്ചത്. രൂപതാ സ്ഥാപനത്തെത്തുടര്‍ന്ന് പ്രഥമ മെത്രാനായി ഡോ.വിന്‍സെന്റ് സാമുവലിനെ നിയമിച്ചു. തെക്കന്‍ കേരളത്തിലെ സുവിശേഷ പ്രഘോഷണം ലക്ഷ്യമാക്കി ആരംഭിച്ച രൂപത തിരുവനന്തപുരത്തിന്റെ തെക്കന്‍ മലയോര ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്നതാണ്. പിന്നോക്കാവസ്ഥയില്‍ നിന്ന് നെയ്യാറ്റിൻകര, നെടുമങ്ങാട് മേഖലകളിലുണ്ടായ കഴിഞ്ഞ 24 വര്‍ഷത്തെ വലിയ വളര്‍ച്ച അസൂയാവഹമാണ്.
നെടുമങ്ങാട് റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലിന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, രൂപതാ ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, കാട്ടാക്കട റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.വിന്‍സെന്റ് കെ.പീറ്റര്‍, നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.സെല്‍വരാജന്‍, രൂപതാ ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍; ഫൊറോന വികാരിമാരായ ഫാ.ജോസഫ് അഗസ്റ്റിന്‍, ഫാ.ജോസഫ് അനില്‍, ഫാ.റോബര്‍ട്ട് വിന്‍സെന്റ്, ഫാ.എസ്.എം.അനില്‍കുമാര്‍, കാര്‍മ്മല്‍ഗിരി സെമിനാരി പ്രൊഫസര്‍ ഡോ.ആര്‍ബി ഗ്രിഗറി, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ.സാബുവര്‍ഗ്ഗീസ്, കെആര്‍എല്‍സിസി അല്‍മായ കമ്മിഷന്‍ സെക്രട്ടറി ഫാ.ഷാജ്കുമാര്‍, തോമസ് കെ.സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.
View Comments