
സാബു കുരിശുമല
കുരിശുമല: രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ നിര്‍മ്മിച്ച കാര്‍മല്‍ വൈദികമന്ദിരത്തിന്റെ ആശീര്‍വാദകര്‍മ്മം നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ റൈറ്റ് റവ.ഡോ.വിന്‍സെന്റ് സാമുവല്‍ നിര്‍വഹിച്ചു. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ പ്രഖ്യാപനത്തിന്റെ രജത ജൂബിലി സ്മാരകമായി നിര്‍മ്മിച്ചതാണ് വൈദികമന്ദിരം.
രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള വിവിധ കര്‍മ്മപദ്ധതികളുടെ ആദ്യ ഘട്ടമായാണ് കാര്‍മല്‍ വൈദികമന്ദിരം നിര്‍മ്മിച്ചത്. ചടങ്ങില്‍ നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, കുരിശുമല ഡയറക്ടര്‍ മോണ്‍.ഡോ.വിന്‍സെന്റ് കെ.പീറ്റര്‍, രൂപതയിലെ വിവിധ വൈദീകര്‍, തീര്‍ത്ഥാടനകമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കര്‍മ്മല മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് കുരിശുമല സംഗമവേദിയില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് മുഖ്യകാര്‍മികത്വം വഹിച്ചു. കുരിശുമല ഇടവക വികാരി ഫാ.രതീഷ് മാര്‍ക്കോസ് തിരുനാള്‍ദിന മരിയന്‍ സന്ദേശം നല്‍കി.
കോവിഡ് മാനദണ്ഡങ്ങള്‍ ഞങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് തിരുക്കര്‍മ്മങ്ങള്‍ സംഘടിപ്പിച്ചത്. തിരുനാളിന്റെ ഭാഗമായി ഞായറാഴ്ച വരെ സംഗമവേദിയിലും, മാതാമലയിലും വിവിധ തിരുകര്‍മ്മങ്ങള്‍ ഉണ്ടാകുമെന്ന് ഡയറക്ടര്‍ മോണ്‍.ഡോ.വിന്‍സെന്റ് കെ.പീറ്റര്‍ അറിയിച്ചു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.