
നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന 12-മത് ബൈബിൾ കൺവെൻഷൻ നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി.
ഞായറാഴ്‌ചവരെ നീണ്ടു നിൽക്കുന്ന കൺവെൻഷന് തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം ഉദ്‌ഘാടനം ചെയ്തു.
വിശ്വാത്തിന്റെ കാര്യത്തിൽ തണുപ്പൻ നിപാട് ശരിയല്ലെന്ന് ബിഷപ് പറഞ്ഞു. സഭയുടെ വിശുദ്ധീകരണം വിശ്വാസികളുടെ കൂട്ടായ ലക്ഷ്യമായി മാറണം, വിശ്വാസികൾ തീഷ്‌ണമായി ജ്വലിക്കുമ്പോഴാണ് സഭ വിശ്വാസചൈതന്യത്തിൽ വളരുന്നതെന്നും ആർച്ച് ബിഷപ് പറഞ്ഞു.
അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ഫാ. സാജു ഇലഞ്ഞേലും സംഘവുമാണ് 5 ദിവസം നീണ്ടു നിൽക്കുന്ന ബൈബിൾ കൺവെൻഷന് നേതൃത്വം നൽകുന്നത്. ഇന്ന് വൈകുന്നേരം കൺവെൻഷന് മുന്നോടിയായി നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് മുഖ്യ കാർമ്മികത്വം വഹിക്കും.
നാളെ വൈകുന്നേരം നെടുമങ്ങാട് റീജിയൻ കോ ഓർഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിനും, വെളളിയാഴ്‌ച കാട്ടാക്കട റീജിയൻ കോ ഓർഡിനേറ്റർ മോൺ. വിന്‍സെന്റ് കെ. പീറ്ററും, ശനിയാഴ്‌ച നെയ്യാറ്റിൻകര റീജിയൻ കോ ഓർഡിനേറ്റർ മോൺ. വി.പി. ജോസും ദിവ്യബലിക്ക് മുഖ്യ കാർമ്മികരാവും. സമാപന ദിനത്തിൽ നെയ്യാറ്റിൻകര രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവലിന്റെ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയുമുണ്ടാവും .
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.