Categories: Diocese

നെയ്യാറ്റിന്‍കര രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ബോണക്കാട്‌ കുരിശുമലയില്‍;

നെയ്യാറ്റിന്‍കര രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ബോണക്കാട്‌ കുരിശുമലയില്‍;

കുരിശില്‍ മിന്നല്‍ പതിച്ചതെന്ന പോലീസ്‌ വാദത്തെ തളളി വീണ്ടും രൂപത

നെയ്യാറ്റിന്‍കര: കഴിഞ്ഞ ദിവസം ബോണക്കാട്‌ കുരിശുമലയിലെ മരക്കുരിശ്‌ തകര്‍ക്കപ്പെട്ട സ്‌ഥലം രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ 15 അംഗ സംഘം സന്ദര്‍ശിച്ചു. രാവിലെ 9.30 തോടെ കാണിത്തടം ചെക്‌പോസ്റ്റില്‍ പേരുകള്‍ രേഖപ്പെടുത്തി അനുമതി വാങ്ങിയ ശേഷമാണ്‌ സംഘം കുരിശുമലയിലെത്തിയത്‌. കുരിശ്‌ തകര്‍ക്കപ്പെട്ടത്‌ മിന്നലിലൂടെയാണെന്ന വാദം തെറ്റെന്ന്‌ സ്‌ഥിരീകരിക്കുന്ന കാഴ്‌ചകളാണ്‌ കുരിശുമലയില്‍ കാണാന്‍ സാധിച്ചതെന്ന്‌ രൂപതാ മാധ്യമ സെല്‍ ഡയറക്‌ടറും കുരിശുമല സംരക്ഷണ സമിതി ലീഗല്‍ അഡ്‌വൈസറുമായ ഡോ.ജയരാജ്‍ പറഞ്ഞു.

കുരിശുമലയുടെ നെറുകയിലെ ഉയര്‍ന്ന ഭാഗത്തു നിന്ന്‌ മാറി കീഴ്‌ക്കാം തൂക്കായ സ്‌ഥലത്ത്‌ സ്‌ഥിതിചെയ്യുന്ന മരക്കുരിശില്‍ മാത്രം മിന്നല്‍ പതിച്ചു എന്ന വാദം പോലീസ്‌ കെട്ടിച്ചമച്ചതാണെന്ന്‌ അദ്ദേഹം പറഞ്ഞു. ചിന്നിച്ചിതറിയ മരക്കുരിശിന്റെ ഭാഗങ്ങള്‍ 100 മീറ്റര്‍ ചുറ്റളവില്‍ തെറിച്ച്‌ കിടക്കുന്നതിനാല്‍ സ്‌ഫോടനം നടത്തി കുരിശ്‌ നശിപ്പിച്ചതിന്‌ വലിയ തെളിവാണെന്ന്‌ അദ്ദേഹം പറഞ്ഞു. കൂടാതെ കുരിശിന്റെ കുറുകെയുളള തടി ഉറപ്പിച്ചിട്ടുളള 4 വലിയ ആണികളില്‍ ഒരെണ്ണം ഇളക്കി മാറ്റിയ നിലയിലാണ്‌.

മിന്നല്‍ പതിച്ചാല്‍ നെടുകെ കീറേണ്ട കുരിശ്‌ കുറുകെയും കീറിയിരിക്കുന്നു. കുരിശിന്റെ ഒന്നര ഇഞ്ചോളം ഉളളില്‍ തറച്ചിട്ടുളള ആണികള്‍ തുരുമ്പെടുക്കാതിരിക്കാനായി തടിയുടെ ഭാഗങ്ങളും പശയും വച്ച്‌ അടച്ച നിലയിലായിരുന്നു എന്നാല്‍ കുരിശിന്റെ നെടുകെയുളള ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്‌ കണ്ടെത്തിയിരിക്കുന്നത്‌ .

കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ ഭീകരമായ രീതിയില്‍ കുരിശുമലയിലെ വൃക്ഷങ്ങളുടെ മേലോ കുരിശുകളുടെ മേലോ മിന്നല്‍ പതിച്ചതായുളള റിപ്പോര്‍ട്ടുകളില്ല മരക്കുരിശിനെ മിന്നലിലൂടെ തകര്‍ന്നെന്ന്‌ വരുത്തി തീർക്കാനായി സ്‌ഫോടനം ആസൂത്രണം ചെയ്തതാണെന്നും ഡോ.ജയരാജ്‌ പറഞ്ഞു. കുരിശിന്‌ ചുറ്റും വലിയ തോതില്‍പുല്ലും ചെറു വൃക്ഷങ്ങളുമുണ്ടെങ്കിലും ഇതൊന്നും കരിയുകയോ കത്തിനശിക്കുകയോ ചെയ്യ്‌തിട്ടില്ല.

4 വര്‍ഷം മുമ്പ്‌ തീര്‍ഥാടനത്തിനിടെ ചേരപ്പളളി സ്വദേശി മരിയദാസ്‌ ഇടിമിന്നലേറ്റ്‌ മരിച്ചിരുന്നു എന്നാല്‍ മിന്നലേറ്റ വൃക്ഷവും താഴെയുണ്ടായിരുന്ന പുല്ലും കത്തി നശിച്ചു ഇക്കാര്യം മിയദാസിന്റെ ബന്ധുക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു ,അന്ന്‌ മിന്നലേറ്റ്‌ കരിഞ്ഞ വൃക്ഷത്തിന്റെ ഭാഗങ്ങള്‍ ഇന്നും തീര്‍ഥാടന പാതയില്‍ സ്‌മാരകമായി നില്‍ക്കുന്നുണ്ട്‌. ഇതെല്ലാം കണക്കിലെടുക്കുമ്പോഴും തകര്‍ക്കപ്പെട്ട കുരിശിലെ ഭാഗങ്ങളൊന്നും അഗ്‌നിക്കിരയായിട്ടില്ലാത്തതിനാലും സ്‌ഫോടനം നടന്നു എന്നതിന്‌ വ്യക്‌തമായ തെളിവുകളാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vox_editor

Recent Posts

3rd Sunday_Ordinary Time_2026_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4: 12-23)

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…

2 days ago

2nd Ordinary Sunday_2026_ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1: 29-34)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…

1 week ago

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

2 weeks ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

3 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 month ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 month ago