ജസ്റ്റിന്‍ ക്ലീറ്റസ്
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ 24 മത് രൂപതാ ദിനാഘോഷം നടന്നു. കോവിഡിന്‍റെ പശ്ചാത്തലിത്തില്‍ ആഘോഷങ്ങളില്ലാതെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ദിവ്യബലിക്ക് ബിഷപ് ഡോ. വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ദൈവഹിതം മനസ്സിലാക്കി ജീവിക്കുന്നവര്‍ക്ക് നീതിയുടെ കിരീടം ലഭിക്കും. ദൈവ ഇഷ്ടം നിര്‍വഹിക്കുന്നതില്‍ ജാഗ്രത കാണിച്ച യൗസേപ്പിതാവ് ഇന്നിന്‍റെ സമൂഹത്തില്‍ എല്ലാവരും കരുതലോടെ ജീവിക്കുവാനുള്ള ആഹ്വാനമാണ് നല്‍കുന്നത്. നമ്മെ പിടിച്ചിരിക്കുന്ന മഹാ വ്യാധിയില്‍ നിന്നും രക്ഷപ്പെടുവാനായി വിശുദ്ധ യൗസേപ്പിതാവിനെ മാധ്യസ്ഥം യാജിക്കുവാനും ബിഷപ് ആഹ്വാനം ചെയ്തു. അതോടൊപ്പം ദൈവത്തോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജീവിതത്തില്‍ അപ്രതീക്ഷിതമായ നേട്ടങ്ങള്‍ ഉണ്ടാകുമെന്നും, കുടുംബത്തില്‍ രക്ഷിതാക്കളും കുട്ടികളും പരസ്പരം അടുത്ത് മനസിലാക്കി ജീവിക്കുവാനായി ദൈവം നല്‍കുന്ന നല്ല ദിനങ്ങള്‍ കൂടിയാണിതന്നുംബിഷപ് പറഞ്ഞു.
വികാരി ജനറല്‍ മോണ്‍. ജി ക്രിസ്തുദാസ്, മോണ്‍ അല്‍ഫോന്‍സ് ലോഗോരി, ഫാ. ജിബിന്‍ രാജ്, ബിഷപ്പ് സെക്രട്ടറി ഫാ. സുജിന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.