
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ ദേവാലയങ്ങളില്‍ വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ ജനരഹിതമായി നടത്താന്‍ ബിഷപ് ആഹ്വാനം ചെയ്തു. പൂര്‍ണ്ണമായും അടച്ചിട്ട ദേവാലയങ്ങളില്‍ കാര്‍മ്മികനും സഹകാര്‍മ്മികരും ശുശ്രൂഷകരും ഉള്‍പ്പെടെ 5 പേരില്‍ കൂടാതെ തിരുകര്‍മ്മങ്ങള്‍ നടത്തണം. കൂട്ടം കുടുന്നതുള്‍പ്പെടെ മറ്റ് ശിക്ഷാ നടപടികള്‍ വിളിച്ച് വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശ്വാസികളുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ല. വൈദികര്‍ ഇതിനായി ബോധവല്‍ക്കരണം നടത്തണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ ജനരഹിതമായി നടത്തേണ്ടതിനാല്‍ വിശ്വാസികള്‍ ആരുംതന്നെ ദേവാലയങ്ങളിലേക്കോ ദേവാലയ പരിസരത്തേക്കോ വരാന്‍ പാടില്ലെന്നും ബിഷപ് ആവശ്യപ്പെട്ടു. കൂടാതെ, എല്ലാ വിശ്വാസികളും വിശുദ്ധവാരത്തില്‍ വീട്ടില്‍ തന്നെയായിരുന്നുകൊണ്ട് കുടുംബമായി പ്രാര്‍ത്ഥനകള്‍ നടത്തണം.
ഓശാന ഞായറില്‍ കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും ഉണ്ടാവില്ല. ദിവ്യബലി മാത്രമെ ഉണ്ടാകൂ. പെസഹാ വ്യാഴാഴ്ച കാല്‍കഴുകല്‍ ശുശ്രൂഷ ഒഴിവാക്കിയിട്ടുണ്ട്. ദിവ്യബലിക്ക് ശേഷം വിശുദ്ധ കുര്‍ബാന പ്രധാന സക്രാരിയില്‍ സൂക്ഷിക്കണം, ദിവ്യകാരുണ്യ ആരാധന ഉണ്ടാവില്ല.
വിശുദ്ധ വാരത്തില്‍ കോവിഡ് 19 ബാധക്കെതിരെ എല്ലാവരും പ്രത്യേക പ്രാര്‍ഥന നടത്തണം. വലിയ ശനി ദിവസത്തിലെ ചടങ്ങുകളെല്ലാം ദേവാലയത്തിലെ പ്രധാന അള്‍ത്താരയില്‍ മാത്രമായി ക്രമീരിക്കണം.
ഓശാന ഞായര്‍ ദിനത്തില്‍ രാവിലെ 7 മണിക്കായിരിക്കും ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന തിരുകര്‍മ്മങ്ങള്‍ നടക്കുക. പെസഹാവ്യാഴാഴ്ച വൈകിട്ട് 6 നും; ദു:ഖവെളളി ദിനത്തില്‍ ഉച്ചക്ക് ശേഷം 3 മണിക്കും; വലിയ ശനി ദിനത്തില്‍ രാത്രി 11 മണിമുതലുമാണ് ബിഷപ്പ് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന തിരുകര്‍മ്മങ്ങള്‍.
ബിഷപ്പ് കാര്‍മ്മികത്വം വഹിക്കുന്ന ചടങ്ങുകള്‍ രൂപതയുടെ ന്യൂസ് പോര്‍ട്ടലായ കാത്തലിക് വോക്സ് യുട്യൂബ് ചാനലിലൂടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.