
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ ദേവാലയങ്ങളില്‍ വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ ജനരഹിതമായി നടത്താന്‍ ബിഷപ് ആഹ്വാനം ചെയ്തു. പൂര്‍ണ്ണമായും അടച്ചിട്ട ദേവാലയങ്ങളില്‍ കാര്‍മ്മികനും സഹകാര്‍മ്മികരും ശുശ്രൂഷകരും ഉള്‍പ്പെടെ 5 പേരില്‍ കൂടാതെ തിരുകര്‍മ്മങ്ങള്‍ നടത്തണം. കൂട്ടം കുടുന്നതുള്‍പ്പെടെ മറ്റ് ശിക്ഷാ നടപടികള്‍ വിളിച്ച് വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശ്വാസികളുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ല. വൈദികര്‍ ഇതിനായി ബോധവല്‍ക്കരണം നടത്തണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ ജനരഹിതമായി നടത്തേണ്ടതിനാല്‍ വിശ്വാസികള്‍ ആരുംതന്നെ ദേവാലയങ്ങളിലേക്കോ ദേവാലയ പരിസരത്തേക്കോ വരാന്‍ പാടില്ലെന്നും ബിഷപ് ആവശ്യപ്പെട്ടു. കൂടാതെ, എല്ലാ വിശ്വാസികളും വിശുദ്ധവാരത്തില്‍ വീട്ടില്‍ തന്നെയായിരുന്നുകൊണ്ട് കുടുംബമായി പ്രാര്‍ത്ഥനകള്‍ നടത്തണം.
ഓശാന ഞായറില്‍ കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും ഉണ്ടാവില്ല. ദിവ്യബലി മാത്രമെ ഉണ്ടാകൂ. പെസഹാ വ്യാഴാഴ്ച കാല്‍കഴുകല്‍ ശുശ്രൂഷ ഒഴിവാക്കിയിട്ടുണ്ട്. ദിവ്യബലിക്ക് ശേഷം വിശുദ്ധ കുര്‍ബാന പ്രധാന സക്രാരിയില്‍ സൂക്ഷിക്കണം, ദിവ്യകാരുണ്യ ആരാധന ഉണ്ടാവില്ല.
വിശുദ്ധ വാരത്തില്‍ കോവിഡ് 19 ബാധക്കെതിരെ എല്ലാവരും പ്രത്യേക പ്രാര്‍ഥന നടത്തണം. വലിയ ശനി ദിവസത്തിലെ ചടങ്ങുകളെല്ലാം ദേവാലയത്തിലെ പ്രധാന അള്‍ത്താരയില്‍ മാത്രമായി ക്രമീരിക്കണം.
ഓശാന ഞായര്‍ ദിനത്തില്‍ രാവിലെ 7 മണിക്കായിരിക്കും ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന തിരുകര്‍മ്മങ്ങള്‍ നടക്കുക. പെസഹാവ്യാഴാഴ്ച വൈകിട്ട് 6 നും; ദു:ഖവെളളി ദിനത്തില്‍ ഉച്ചക്ക് ശേഷം 3 മണിക്കും; വലിയ ശനി ദിനത്തില്‍ രാത്രി 11 മണിമുതലുമാണ് ബിഷപ്പ് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന തിരുകര്‍മ്മങ്ങള്‍.
ബിഷപ്പ് കാര്‍മ്മികത്വം വഹിക്കുന്ന ചടങ്ങുകള്‍ രൂപതയുടെ ന്യൂസ് പോര്‍ട്ടലായ കാത്തലിക് വോക്സ് യുട്യൂബ് ചാനലിലൂടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.