
സ്വന്തം ലേഖകൻ
കണ്ണൂർ: കൊറോണാ മഹാമാരിയെ നേരിടുന്നതിൽ ഗവണ്മെന്റിനോടൊപ്പം നിലകൊള്ളുകയും, പ്രതിരോധപ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുകയും ചെയ്യുന്ന കത്തോലിക്കാ സഭയുടെ വിവിധ മേഖലകളിലുള്ള വ്യക്തികളുടെ ഒരു പ്രതിനിധിയാണ് ഫാ.ജോമോൻ. വചനപീഠത്തിൽ നിന്നിറങ്ങി മനുഷ്യന് താങ്ങായി മാറാനുള്ള ഒരവസരവും സഭ പാഴാക്കാറില്ല. അത്തരത്തിലുള്ള ഒരുദാഹരണമാണ് കോവിഡ് 19 വൈറസ് വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വാഹനസൗകര്യം ഇല്ലാതെ കഷ്ടപ്പെടുന്ന രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ സ്വന്തം ആംബുലൻസുമായി ആതുരസേവന രംഗത്തിറങ്ങിയ ഫാ.ജോമോനും.
കണ്ണൂർ രൂപതയുടെ കീഴിൽ ചെമ്പേരിക്കു സമീപം ചുണ്ടക്കുന്നിലുള്ള പുതുക്കാട് എസ്റ്റേറ്റ് മനേജറാണ് ഫാ.ജോമോൻ ചെമ്പകശ്ശേരി. മലയോര ഗ്രാമങ്ങളിലും ഗ്രാമങ്ങളിലും കോവിഡ് 19 വ്യാപന സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ, സാധരണ പനി ബാധിച്ചവരെ പോലും വാഹനങ്ങളിൽ കയറ്റി ആശുപത്രിയിൽ എത്തിക്കാൻ വാഹന ഉടമകളോ ഡ്രൈവർമാരോ തയ്യാറാകാത്ത സ്ഥിതിയാണുള്ളത്. അത്തരത്തിൽ, മലയോര മേഖലയിലെ നിലാരംബരായ രോഗികൾക്കു കൈത്താങ്ങാവാനാണ് സ്വന്തം കുടുംബവകയായുള്ള ആംബുലൻസ് അദ്ദേഹം ചെമ്പേരിയിൽ എത്തിച്ചിരിക്കുന്നത്.
ചെമ്പേരി വൈസ്മെൻ ക്ലബ് അംഗമായ ഫാ.ജോമോൻ ക്ലബിന്റെ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കൂടിയാണ്. ക്ലബിന് സ്വന്തമായുള്ള രണ്ട് ആംബുലൻസുകളോടൊപ്പം, ക്ലബ്ബിന്റെ കീഴിലാണ് അദ്ദേഹത്തിന്റെ ആംബുലൻസും സേവനം നടത്തി വരുന്നത്. പലപ്പോഴും അച്ചൻ തന്നെയാണ് ആംബുലൻസിൽ ഡ്രൈവറായി പോകാറുള്ളത്. ഓരോ തവണ പോയി വരുമ്പോഴും ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ച് അണുനാശിനി സ്പ്രേ ചെയ്ത് അദ്ദേഹവും വാഹനവും അണുവിമുക്തമാണെന്ന് ഉറപ്പാക്കുന്നത് കർശനമായി പാലിക്കുകയും ചെയ്യുന്നു.
ചെമ്പേരി വൈസ്മെൻ ക്ലബ് കഴിഞ്ഞ വർഷങ്ങളിൽ സംഭവിച്ച പ്രളയങ്ങളിൽ ഭക്ഷണവും വസ്ത്രവുമായി ലക്ഷകണക്കിന് രൂപയുടെ സഹായം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് നൽകുകയുണ്ടായി. കൂടാതെ, പാവപ്പെട്ടവർക്ക് ഭവനവും, നിർധനരായ കുട്ടികൾക്ക് പഠനസഹായവും നൽകിവരുന്നു. ശ്രീ.ബിജു പേണ്ടാനത്തു ക്ലബ് പ്രസിഡന്റും, ശ്രീ.കെ.കെ.പീറ്റർ സെക്രട്ടറിയും, ശ്രീ.ഓ.സി.പ്രകാശ് ട്രെഷററുമാണ്.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.