
സ്വന്തം ലേഖകൻ
കണ്ണൂർ: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് നാം അനുഭവിച്ചു വരുന്ന പലതരത്തിലുള്ള കഷ്ടപ്പാടുകളിൽ നിന്നും സഹനങ്ങളിൽ നിന്നും മോചനം ലഭിക്കുവാനും, സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സാമൂഹ്യ സാഹചര്യം കടന്നുവരുവാനും സർവേശ്വരനോട് പ്രാർത്ഥിച്ചുകൊണ്ട് നൂറുദിന പ്രാർത്ഥനാചനാവുമായി കൊണ്ട് കണ്ണൂർ രൂപത. സെപ്തംബർ 20-ന് വൈകുനേരം 5 മണിക്ക് ബർണശ്ശേരി ഹോളി ട്രിനിറ്റി ദേവാലയത്തിൽ വച്ച് നടന്ന വിശുദ്ധ കുര്ബാനയിൽ രൂപത ബിഷപ്പ് ഡോ.അലക്സ് വടക്കുംതല പ്രാർത്ഥനാചരണത്തിന് തുടക്കം കുറിച്ചു.
കൊറോണ വൈറസിന്റെ വ്യാപനം നിമിത്തം ജോലി നഷ്ട്ടപ്പെട്ട, സാമ്പത്തിക സ്ഥിതിയിൽ തകർച്ചകൾ നേരിട്ട, ആരോഗ്യ പ്രവർത്തനത്തിൽ ജീവൻ കളഞ്ഞും സഹകാരികളായ, എല്ലാവരെയും സന്നദ്ധപ്രവർത്തകരെയും ഓർക്കുകയും അവരുടെ പ്രവർത്തനങ്ങൾക്കും അവർ നേരിട്ട എല്ലാ വേദനകൾക്കും ബിഷപ്പ് അവരെ അഭിനന്ദിക്കുകയും ചെയ്തു. രൂപത മുഴുവൻ വരുന്ന നൂറു ദിനങ്ങൾ ദൈവാനുഗ്രഹത്തിന്റെയും സമാധാനത്തിന്റെയും കൂടിയായിരിക്കുമെന്ന് അദ്ദേഹം തന്റെ വചന സന്ദേശത്തിൽ ഉദ്‌ബോധിപ്പിച്ചു.
100 പ്രാർത്ഥനാ ദിനങ്ങളുടെ ഔപചാരിക ഉദ്ഘാടന വേളയിൽ കത്തീഡ്രൽ വികാരി മോൺ.ക്ലമന്റ് ലയിൻജ്ജൻ, കൈറോസിന്റെ ഡയറക്ടർ ഫാ.ഷൈജു, സഹവികാരി ഫാ.തങ്കച്ചൻ ജോർജ്, ഫാ.റിജേഷ്, ഫാ.സാമുവൽ, ഫാ.ഏണസ്റ്റ്, ഫാ.ഷാജു ആന്റണി തുടങ്ങിയവർ പങ്കെടുത്തു. വിശുദ്ധ കുർബാനയ്ക്കു ശേഷം ആരാധനയും, ജപമാല പ്രാർത്ഥനയും മറ്റു പ്രത്യേക പ്രാർത്ഥനകളും ഉണ്ടായിരുന്നു.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.