
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ ദേവാലയങ്ങളില്‍ വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ ജനരഹിതമായി നടത്താന്‍ ബിഷപ് ആഹ്വാനം ചെയ്തു. പൂര്‍ണ്ണമായും അടച്ചിട്ട ദേവാലയങ്ങളില്‍ കാര്‍മ്മികനും സഹകാര്‍മ്മികരും ശുശ്രൂഷകരും ഉള്‍പ്പെടെ 5 പേരില്‍ കൂടാതെ തിരുകര്‍മ്മങ്ങള്‍ നടത്തണം. കൂട്ടം കുടുന്നതുള്‍പ്പെടെ മറ്റ് ശിക്ഷാ നടപടികള്‍ വിളിച്ച് വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശ്വാസികളുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ല. വൈദികര്‍ ഇതിനായി ബോധവല്‍ക്കരണം നടത്തണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ ജനരഹിതമായി നടത്തേണ്ടതിനാല്‍ വിശ്വാസികള്‍ ആരുംതന്നെ ദേവാലയങ്ങളിലേക്കോ ദേവാലയ പരിസരത്തേക്കോ വരാന്‍ പാടില്ലെന്നും ബിഷപ് ആവശ്യപ്പെട്ടു. കൂടാതെ, എല്ലാ വിശ്വാസികളും വിശുദ്ധവാരത്തില്‍ വീട്ടില്‍ തന്നെയായിരുന്നുകൊണ്ട് കുടുംബമായി പ്രാര്‍ത്ഥനകള്‍ നടത്തണം.
ഓശാന ഞായറില്‍ കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും ഉണ്ടാവില്ല. ദിവ്യബലി മാത്രമെ ഉണ്ടാകൂ. പെസഹാ വ്യാഴാഴ്ച കാല്‍കഴുകല്‍ ശുശ്രൂഷ ഒഴിവാക്കിയിട്ടുണ്ട്. ദിവ്യബലിക്ക് ശേഷം വിശുദ്ധ കുര്‍ബാന പ്രധാന സക്രാരിയില്‍ സൂക്ഷിക്കണം, ദിവ്യകാരുണ്യ ആരാധന ഉണ്ടാവില്ല.
വിശുദ്ധ വാരത്തില്‍ കോവിഡ് 19 ബാധക്കെതിരെ എല്ലാവരും പ്രത്യേക പ്രാര്‍ഥന നടത്തണം. വലിയ ശനി ദിവസത്തിലെ ചടങ്ങുകളെല്ലാം ദേവാലയത്തിലെ പ്രധാന അള്‍ത്താരയില്‍ മാത്രമായി ക്രമീരിക്കണം.
ഓശാന ഞായര്‍ ദിനത്തില്‍ രാവിലെ 7 മണിക്കായിരിക്കും ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന തിരുകര്‍മ്മങ്ങള്‍ നടക്കുക. പെസഹാവ്യാഴാഴ്ച വൈകിട്ട് 6 നും; ദു:ഖവെളളി ദിനത്തില്‍ ഉച്ചക്ക് ശേഷം 3 മണിക്കും; വലിയ ശനി ദിനത്തില്‍ രാത്രി 11 മണിമുതലുമാണ് ബിഷപ്പ് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന തിരുകര്‍മ്മങ്ങള്‍.
ബിഷപ്പ് കാര്‍മ്മികത്വം വഹിക്കുന്ന ചടങ്ങുകള്‍ രൂപതയുടെ ന്യൂസ് പോര്‍ട്ടലായ കാത്തലിക് വോക്സ് യുട്യൂബ് ചാനലിലൂടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.