
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ മെത്രാഭിഷേക വാര്‍ഷികം ഇന്ന്. 1996 നവംബര്‍ 1-നാണ് ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ നെയ്യാറ്റിന്‍കര രൂപതയുടെ സാരഥ്യം ഏറ്റെടുക്കുന്നത്.
കേരളാ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ യൂത്ത് കമ്മിഷന്‍ ചെയര്‍മാന്‍, ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്‍റ് മെംബര്‍, കെ.ആർ.എല്‍.സി.സി. സെക്രട്ടറി, കെ.ആര്‍.എല്‍.സി.സി. വൈസ് ചെയര്‍മാന്‍ തുടങ്ങി നിരവധി ചുമതലകള്‍ അഭിവന്ദ്യ പിതാവ് വഹിച്ചിട്ടുണ്ട്.
ആറയൂര്‍ ഇടവകാഗമായ പിതാവ് പാവറത്തുവിളയില്‍ സാമുവല്‍ – റോസമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി 1950 ആഗസ്റ്റ് 10 നാണ് ജനിച്ചത്. 1975-ല്‍ പാളയം കത്തീഡ്രലില്‍ വച്ച് പീറ്റര്‍ ബര്‍ണാഡ് പിതാവാവില്‍ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്.
തുടർന്ന്, ആറ്റിങ്ങലിലെ മൂങ്ങോട്, തെക്കേകൊല്ലംകോട്, പാലപ്പൂര്‍, കൊണ്ണിയൂര്‍, അന്തിയൂര്‍ക്കോണം, മുളളുവിള എന്നീ ഇടവകകളില്‍ പിതാവ് സേവനമനുഷ്ടിച്ചിട്ടുണ്ട്. പാളയം സെന്‍റ് ജോസഫ് ദേവാലയത്തിന്‍റെ സഹവികാരിയായും തിരുവനന്തപുരം രൂപതാ സെനറ്റിന്‍റെ സെക്രട്ടറിയായും അഭിവന്ദ്യ പിതാവ് സേവനമനുഷ്ടിച്ചു.
1981-ല്‍ റോമില്‍ ഉപരിപരിപഠനം ആരംഭിച്ച പിതാവ് ലൈസന്‍ഷിയേറ്റ് ഇന്‍ തിയോളജി (എസ്.റ്റി.എല്‍) കരസ്ഥമാക്കി.1985-ല്‍ റോമിലെ ഊര്‍ബന്‍ സര്‍വ്വകലാശാലയില്‍ നിന്നും സേക്രട്ട് തിയോളജിയില്‍ ഡോക്റ്ററേറ്റ് കരസ്ഥമാക്കി.
കഴിഞ്ഞ 22 വര്‍ഷമായി നെയ്യാറ്റിന്‍കര രൂപതയുടെ സമഗ്ര വികസനത്തിനും ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കും നിസ്തുലമായ സംഭാവനകളാണ് അഭിവന്ദ്യ പിതാവ് നല്‍കിയത്. ഇന്ന് ബിഷപ്സ് ഹൗസിലെ ചാപ്പലില്‍ മോണ്‍.ജി. ക്രിസ്തുദാസിനൊപ്പം ദിവ്യബലിയും തുടര്‍ന്ന് ലളിതമായ ആഘോഷങ്ങളുമായിരിക്കും ഉണ്ടാവുക.
അഭിവന്ദ്യ പിതാവിന് വോക്സ് ഓണ്‍ലൈന്‍ ന്യൂസ് ടീമിന്‍റെ ഹൃദയം നിറഞ്ഞ മെത്രാഭിഷേക വാര്‍ഷിക ആശംസകൾ.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.