
സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ പിതാവ് മെത്രാഭിഷേക വാര്‍ഷിക നിറവില്‍ .1996 നവംബര്‍ 1 നാണ് നെയ്യാറ്റിന്‍കര രൂപതയുടെ പ്രഥമ മെത്രാനായി അഭിവന്ദ്യ വിന്‍സെന്റ് സാമുവല്‍ പിതാവ് അഭിഷിക്‌തനായത്. നെയ്യാറ്റിന്‍കര രൂപതയില്‍ ആറയൂര്‍ ഇടവകയിലുളള സാമുവല്‍ റോസമ്മ ദമ്പതികളുടെ മൂന്നാമെത്ത മകനായാണ് അഭിവന്ദ്യ പിതാവിന്റെ ജനനം . 1967 ല്‍ എസ്‌എസ്‌എല്‍സി പാസായശേഷം 2 വര്‍ഷക്കാലം മൈനര്‍ സെമിനാരിയില്‍ നിന്ന് പ്രാഥമിക വൈദിക പരിശീലനം നേടി . 1969 ല്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് തത്വശാസ്‌ത്രവും ദൈവശാസ്‌ത്രവും പഠിച്ചു. 1975 ല്‍ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ വച്ച് പീറ്റര്‍ പെരേര പിതാവില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. മൂങ്ങോട് (ആറ്റിങ്ങല്‍) , തെക്കെകൊല്ലംകോട് , പാലപ്പൂര്‍ ,കൊണ്ണിയൂര്‍ , പാളയം , അന്തിയൂര്‍ക്കോണം,മുളളുവിള തുടങ്ങിയ ഇടവകകളില്‍ സേവനം അനുഷ്‌ടിച്ചു.
1987 ല്‍ റോമിലെ ഊര്‍ബന്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്‌ടറേറ്റ് ഇന്‍ സേക്രട്ട് തിയോളജി കരസ്‌ഥമാക്കിയ പിതാവ് ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രൊഫസറായും വൈസ് റെക്‌ടറായും സേവനമനുഷ്‌ടിച്ചു. 1996 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ നെയ്യാറ്റിന്‍കര രൂപതയുടെഷ പ്രഥമ ഇടയനായി അഭിവന്ദ്യ പിതാവിനെ നിയമിച്ചു. 1996 നവംബര്‍ 1 ന് മെത്രാനായി അഭിഷിക്‌തനായ പിതാവ് 1996 നവംബര്‍ 5 നാണ് തന്റെ അജപാലന ദൗത്യം ഔദ്യോഗികമായി ഏറ്റെടുത്തത്. രൂപതാ മക്കളുടെ ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന പിതാവ് കേരളാ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ യൂത്ത് കമ്മിഷന്‍ ചെയര്‍മാന്‍ , കെആര്‍എല്‍സിബിസി സെക്രട്ടറി തുടങ്ങിയ സ്‌ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ അഭിവന്ദ്യ പിതാവ് കെസിബിസി വൊക്കേഷന്‍ കമ്മിഷന്‍ ചെയര്‍മാനാണ്.
അഭിവന്ദ്യ വിന്‍സെന്റ് സാമുവല്‍ പിതാവിന് വോക്‌സ് ഓണ്‍ ലൈന്‍ എഡിറ്റോറിയല്‍ വിഭാഗത്തിന്റെ ഒരായിരം മെത്രാഭിഷേക വാര്‍ഷിക മംഗളങ്ങള്‍…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.