
സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ പിതാവ് മെത്രാഭിഷേക വാര്‍ഷിക നിറവില്‍ .1996 നവംബര്‍ 1 നാണ് നെയ്യാറ്റിന്‍കര രൂപതയുടെ പ്രഥമ മെത്രാനായി അഭിവന്ദ്യ വിന്‍സെന്റ് സാമുവല്‍ പിതാവ് അഭിഷിക്‌തനായത്. നെയ്യാറ്റിന്‍കര രൂപതയില്‍ ആറയൂര്‍ ഇടവകയിലുളള സാമുവല്‍ റോസമ്മ ദമ്പതികളുടെ മൂന്നാമെത്ത മകനായാണ് അഭിവന്ദ്യ പിതാവിന്റെ ജനനം . 1967 ല്‍ എസ്‌എസ്‌എല്‍സി പാസായശേഷം 2 വര്‍ഷക്കാലം മൈനര്‍ സെമിനാരിയില്‍ നിന്ന് പ്രാഥമിക വൈദിക പരിശീലനം നേടി . 1969 ല്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് തത്വശാസ്‌ത്രവും ദൈവശാസ്‌ത്രവും പഠിച്ചു. 1975 ല്‍ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ വച്ച് പീറ്റര്‍ പെരേര പിതാവില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. മൂങ്ങോട് (ആറ്റിങ്ങല്‍) , തെക്കെകൊല്ലംകോട് , പാലപ്പൂര്‍ ,കൊണ്ണിയൂര്‍ , പാളയം , അന്തിയൂര്‍ക്കോണം,മുളളുവിള തുടങ്ങിയ ഇടവകകളില്‍ സേവനം അനുഷ്‌ടിച്ചു.
1987 ല്‍ റോമിലെ ഊര്‍ബന്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്‌ടറേറ്റ് ഇന്‍ സേക്രട്ട് തിയോളജി കരസ്‌ഥമാക്കിയ പിതാവ് ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രൊഫസറായും വൈസ് റെക്‌ടറായും സേവനമനുഷ്‌ടിച്ചു. 1996 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ നെയ്യാറ്റിന്‍കര രൂപതയുടെഷ പ്രഥമ ഇടയനായി അഭിവന്ദ്യ പിതാവിനെ നിയമിച്ചു. 1996 നവംബര്‍ 1 ന് മെത്രാനായി അഭിഷിക്‌തനായ പിതാവ് 1996 നവംബര്‍ 5 നാണ് തന്റെ അജപാലന ദൗത്യം ഔദ്യോഗികമായി ഏറ്റെടുത്തത്. രൂപതാ മക്കളുടെ ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന പിതാവ് കേരളാ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ യൂത്ത് കമ്മിഷന്‍ ചെയര്‍മാന്‍ , കെആര്‍എല്‍സിബിസി സെക്രട്ടറി തുടങ്ങിയ സ്‌ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ അഭിവന്ദ്യ പിതാവ് കെസിബിസി വൊക്കേഷന്‍ കമ്മിഷന്‍ ചെയര്‍മാനാണ്.
അഭിവന്ദ്യ വിന്‍സെന്റ് സാമുവല്‍ പിതാവിന് വോക്‌സ് ഓണ്‍ ലൈന്‍ എഡിറ്റോറിയല്‍ വിഭാഗത്തിന്റെ ഒരായിരം മെത്രാഭിഷേക വാര്‍ഷിക മംഗളങ്ങള്‍…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.