
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ ഭദ്രാസന ദേവാലയമായ അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തിനു മുന്നില്‍ മാലിന്യം കുന്നുകൂടുന്നതായി പരാതി. വിവിധ സമയങ്ങളില്‍ ദിവ്യബലികളും, പ്രാര്‍ത്ഥനകളും നടക്കുന്ന ഞായറാഴ്ച ദിവസങ്ങളില്‍പോലും മാലിന്യം നായ്ക്കള്‍ റോഡില്‍ വലിച്ചിടുന്നതും പതിവാണ്.
കൂടാതെ, ഞായറാഴ്ചകളില്‍ മാലിന്യം നീക്കംചെയ്യപ്പെടൽ നടക്കാത്തതിനാല്‍ വലിയ ദുര്‍ഗന്ധവും ഉണ്ടാവുന്നതായി പള്ളി കമ്മറ്റി അംഗങ്ങള്‍ പരാതിപ്പെടുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ മുനിസിപ്പാലിറ്റിക്ക് നല്‍കിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന് കമ്മറ്റി അംഗങ്ങള്‍ പറഞ്ഞു. പളളിക്ക് മുന്നിലെ മാലിന്യത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് പളളി കമ്മറ്റി.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.
View Comments
കത്തീഡ്രൽ പള്ളിയുടെ മുന്നിലുള്ള മലിനം നഗരസഭ പല തവണ മാറ്റിയിട്ടുള്ളതാണ്. അവസാനമായി ബഹു.ഫാ.അൽഫോൺസ് ലിഗോരി അച്ചൻ ചുമതല ഏറ്റതിനു ശേഷം ചെന്നു കാണുകയും മാലിന്യം മുഴുവൻ മാറ്റിയാൽ അവിടെ ചെടിച്ചട്ടിയിൽ ചെടികൾ വച്ച് പരിപാലിക്കാമോ എന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. അതിന് മറുപടിയായി പള്ളിയിലെ സ്ഥാനമാനങ്ങൾ ഉള്ള ഒരംഗം 52 ചെടിച്ചട്ടികൾ പഴയ പള്ളി പരിസരത്ത് ഉണ്ടെന്നും അതിൽ ചെടി വച്ച് പരിപാലിക്കാമെന്നും പറയുകയുണ്ടായി. അതനുസരിച്ച് പരിസരത്തെ മാലിന്യം മുഴുവൻ നഗരസഭ മാറ്റി നിർഭാഗ്യമെന്നു പറയട്ടെ, മെഴുകുതിരി കത്തിയ മെഴുക് ആദ്യം നിക്ഷേപിച്ച് മാതൃക കാട്ടിയത് ഈ പറയുന്ന കത്തീഡ്രൽ ആണ്. അതോടൊപ്പം പള്ളി കുരിശ്ശടിയിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കാണുവാൻ സാധിക്കും. ആ സംവിധാനം ഞാൻ നേരിട്ട് പരിശോധിച്ചതാണ്. അന്നേ ദിവസം എന്റെ ഫോൺ നമ്പർ കൊടുത്തിരുന്നു. ആരെങ്കിലും മാലിന്യം നിക്ഷേപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുവാൻ, പക്ഷേ നാളിതുവരെ ഒരു വിളിയും എന്നെ തേടി വന്നിട്ടില്ല. നഗരസഭ മാത്രം വിചാരിച്ചാൽ ഇതിന് പരിഹാരം കാണുവാൻ കഴിയില്ല. നാട്ടുകാരുടെ സഹകരണം അനിവാര്യമാണ്. നിങ്ങൾ തയ്യാറാണോ ..... നഗരസഭ മുന്നിൽ ഉണ്ട്
ലിജോയ് എൽ
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേസ് 11