
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപയുടെ ഭദ്രാസന ദേവാലയമായ അമലോതഭവമാതാ കത്തീഡ്രല്‍ ദേവാലയത്തിലെ തീര്‍ത്ഥാടന തിരുനാള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 9 വരെയാണ് തിരുനാള്‍ ആഘോഷങ്ങള്‍.
കത്തോലക്കാ സഭ യുവജന വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ പരിശുദ്ധ മാതാവിന്‍റെ ചപ്രവുമായി യൂവതികള്‍ 5 കിലോമീറ്റര്‍ ദൂരം ചപ്രപ്രദക്ഷിണം നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.
തീര്‍ഥാടന തിരുനാളിന്‍റെ സുഗമായ നടത്തിപ്പിനായി തീര്‍ഥാടന കമ്മിറ്റി രൂപീകരിച്ചു. ഇടവക വികാരി മോണ്‍.വി.പി ജോസ് തീര്‍ത്ഥാടന കമ്മറ്റിയുടെ പ്രസിഡന്‍റായും സഹവികാരി ഫാ.റോഷന്‍ മൈക്കിള്‍ വൈസ് പ്രസിഡന്‍റായും തെരെഞ്ഞെടുക്കപ്പെട്ടു.
മറ്റ് കമ്മറ്റി അംഗങ്ങള്‍: ജനറല്‍ കണ്‍വീനര്‍ – ജെ.രാജേന്ദ്രന്‍,
ഫിനാന്‍സ് – ജസ്റ്റിന്‍ ക്ലീറ്റസ്,
ലിറ്റര്‍ജി – എവുലിന്‍ ഡിക്സണ്‍,
റിസപ്ഷന്‍ – സതീഷ് റസലയന്‍,
അലങ്കാരം – മിട്ടുരാജന്‍,
പ്രദക്ഷിണം – ശശികുമാര്‍,
സ്നേഹവിരുന്ന് – സനല്‍ പി .യൂ,
വോളന്‍റിയര്‍ – നെയ്യാറ്റിന്‍കര സേവ്യര്‍,
പ്രോഗ്രാം – ശ്രികലാ രാജേന്ദ്രന്‍,
പബ്ലിസിറ്റി – അനൂജ്ദാസ്,
ലൈറ്റ് & സൗണ്ട്സ് – സത്യദാസ്.
ഡിസംബര്‍ 9-ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയോടെ തീര്‍ഥാടനത്തിന് സമാപനമാവും .
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.