അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര : നെയ്യാറ്റില്‍കര രൂപതയുടെ പുതിയ കത്തീഡ്രല്‍ ദേവാലയത്തിന് നാളെ തറക്കല്ലിടും. നെയ്യാറ്റിന്‍കര രൂപതാ ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ നാളെ രാവിലെ അര്‍പ്പിക്കുന്ന ദിവ്യബലിയെ തുടര്‍ന്നാണ് തറക്കില്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നത്.
വികാരിജനറല്‍ മോണ്‍.ജി ക്രിസ്തുദാസും രൂപതയിലെ എപ്പിസ്കോപ്പല്‍ വികാരിമാരും വൈദികരും സന്യസ്തരും തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കും. 1644 ല്‍ അലങ്കാര മാതാവിന്‍റെ പേരില്‍ ഇശോ സഭാ വൈദികര്‍ ആരംഭിച്ച ദേവാലയം 1908 ലാണ് അമലോത്ഭവ മാതാവിന്‍റെ പേരില്‍ പുന:ര്‍നാമകരണം ചെയ്യുന്നത്.
ദേവാലയം സ്ഥാപിക്കുന്ന കാലത്ത് കൊച്ചിരൂപതക്ക് കീഴിലായിരുന്നു പില്‍ക്കാലത്ത് കൊല്ലത്തിന്‍റെയും തുടര്‍ന്ന് തിരുവനന്തപുരം നെയ്യാറ്റിന്‍കര രൂപതകളുടെ ഭാഗമായി മാറുകയായിരുന്നു. നെയ്യാറ്റിന്‍കര രൂപതയിലെ ഏറ്റവും പുരാതനമായ ദേവാലയത്തിന്‍റെ കീഴിലായിരുന്നു വ്ളാത്താങ്കര , കാരക്കാമണ്ഡപം,ബാലരാമപുരം, കമുകിന്‍കോട്, അമരവിള ദേവാലയങ്ങള്‍ .
ആദ്യമുണ്ടായിരുന്ന അലങ്കാരമാതാ പളളിക്ക് പകരം 1908 ല്‍ പണിത അമലോത്ഭവമാതാ ദേവാലയം അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന ബിഷപ്പ് ബന്‍സിഗറിന്‍റെ നേതൃത്വത്തില്‍ പണിത ആദ്യദേവാലയമായിരുന്നു. തിരുവനന്തപുരം രൂപത വിഭജിച്ച് നെയ്യാറ്റിന്‍കര രൂപത സ്ഥാപിച്ചതോടെയാണ് നെയ്യാറ്റിന്‍കര രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായി നെയ്യാറ്റിന്‍കര അമലോത്ഭവമാതാ ദേവാലയത്തെ പ്രഖ്യാപിക്കുന്നത്.
2018 ലാണ് പുനരുദ്ധാരണത്തിന്‍റെ ഭാമമായി ദേവാലയം പൊളിച്ചത്. 14,000 (പതിനാലായിരം) ചതുരശ്ര അടിയില്‍ രണ്ടു നിലകളിലായാണ് പുതിയ ദേവാലയം പണിയുന്നത്. ഗോഥിക് ശൈലിയില്‍ രൂപകല്‍പ്പന ചെയ്യ്തിരിക്കുന്ന ദേവാലയത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇടവക വികാരി മോണ്‍. അല്‍ഫോണ്‍സ് ലിഗോരിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
ദേവാലയത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം 2 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് ക്രമീകരിക്കുന്നതെന്ന് പുതിയ പളളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കണ്‍വീനര്‍ ജസ്റ്റിന്‍ ക്ലീറ്റസ് അറിയിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.