Categories: Kerala

നിർമ്മല റാഫേലിന് മലയാള സാഹിത്യത്തിൽ ഡോക്റ്ററേറ്റ്‌

ലത്തീൻ കത്തോലിക്കാ സമുദായത്തിലെ അഞ്ഞൂറ്റിക്കാരുടെ അന്യംനിന്നു പോകുന്ന ഭാഷയും സംസ്കാരവുമായിരുന്നു ഗവേഷണ വിഷയം

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ രൂപതയിലെ നിർമ്മല റാഫേലിന് മലയാള സാഹിത്യത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്റ്ററേറ്റ്‌. ഫോർട്ടു കൊച്ചി മുതൽ കാർത്തികപ്പള്ളി വരെയുള്ള പ്രദേശങ്ങളിലെ ലത്തീൻ കത്തോലിക്കാ സമുദായത്തിലെ അഞ്ഞൂറ്റിക്കാരുടെ അന്യംനിന്നു പോകുന്ന ഭാഷയും, സംസ്കാരവുമായിരുന്നു പഠന വിഷയം.

താൻ ജനിച്ചു വളർന്ന ഈ വിഭാഗത്തിൽ ഇവിടെ സംരക്ഷിക്കപ്പെടേണ്ട ധാരാളം നാട്ടറിവുകളുണ്ടെന്നും, അവയൊക്കെ വരുംതലമുറയ്ക്ക് അന്യംനിന്ന് പോകാതിരിക്കാൻ പകർന്നുകൊടുക്കപ്പെടേണ്ടവയാണെന്നുമുള്ള ബോധ്യത്തിൽ നിന്നാണ് ഈ പഠനം നടത്തിയതെന്ന് ഡോ.നിർമ്മല റാഫേൽ പറഞ്ഞു.

ഈ പഠനത്തിന്റെ ഭാഗമായി പുറംലോകമറിയാതെ മൺമറഞ്ഞു പോയ ഒരുപാട് വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുകയുകയും, ആയിരത്തിലേറെ വാക്കുകളുള്ള ഒരു പ്രദേശീക ഭാഷാനിഘണ്ടു തയ്യാറാക്കുകയും ചെയ്തിട്ടുണ്ടെന്നും, ഇനിയും കൂടുതൽ പഠനങ്ങൾ നടത്തി അവയൊക്കെയും പുറംലോകത്തെത്തിക്കണമെന്നാണ് ആഗ്രഹമെന്നും, താൻ ഇതുവരെ കണ്ടെത്തിയവ പുസ്തകമാക്കാൻ ആഗ്രഹിക്കുന്നുവെന്നും ഡോ.നിർമ്മല റാഫേൽ കാത്തലിക് വോക്സിനോട്‌ പറഞ്ഞു.

ഭക്ഷണ സംസ്കാരം, ആചാര ഭാഷ , കടൽ പാട്ടുകൾ വസ്ത്ര സംസ്കാരം, അവയവ ഭാഷ എല്ലാം മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമാണ് ഉദാഹരണമായി ഭക്ഷണ സംസ്കാരത്തിൽ: വട്ട അപ്പം, പിതിരപ്പം, കരുവാചിക്കിയത്, മുട്ട, ചായ തുടങ്ങിയവ; വസ്ത്ര സംസ്കാരത്തിൽ: കവായ, കർപ്പൂസ്, കവണി, ചുട്ടിമുറി തുടങ്ങി അവയവ; ഭാഷയിൽ: പതക്, കൊരലി, നെഞ്ചാം കൊട്ട, കണ്ണ; അതുപോലെ തന്നെ ആഭരണ ഭാഷയിൽ: മേക്കാ മോതിരം പോലുള്ളത്; തൊഴിൽ ഭാഷയിൽ: തിരിവെട്ട്, തിരികൂട്, പൂമച്ചൻ, ചിന്തവല്ലി, ക്രാസി തുടങ്ങി മറ്റെവിടെയും കേൾക്കനോ കാണാനോ സാധിക്കാത്ത ഒട്ടനവധി തനത് സംസ്‌കാരങ്ങൾ ഫോർട്ടു കൊച്ചി മുതൽ കാർത്തികപ്പള്ളി വരെയുള്ള പ്രദേശങ്ങളിലെ അഞ്ഞൂറ്റിക്കാരുടെ ഇടയിലുണ്ട്.

ആലപ്പുഴ രൂപതയിലെ അർത്തുങ്കൽ റീത്താലയം ഇടവകാ അംഗമായ ഡോ.നിർമ്മല റാഫേൽ മലപ്പുറം ജില്ലയിലെ പുറത്തൂർ G.H.S.S. മലയാളം അധ്യാപികയാണ്. ഭർത്താവ് കെ.ജെ.സെബാസ്റ്റ്യൻ, കാട്ടൂർ ഹോളി ഫാമിലി ഹൈസ്കൂളിലെ മലയാളം അധ്യാപകനാണ്, മക്കൾ അഭിനന്ദ്, ആർദ്ര.

vox_editor

View Comments

Recent Posts

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ ശുശ്രൂഷയും ശ്രദ്ധയും (ലൂക്കാ 10: 38-42)

  യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…

5 days ago

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

2 weeks ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

3 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

3 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

3 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

4 weeks ago