സ്വന്തം ലേഖകൻ
അദിലാബാദ്: തീപിടുത്തത്തിൽ വീട് നഷ്‌ടമായ ഒരു കുടുംബത്തിന് വീട് പണിതു (ബിഷപ്പ് വീട് പണിയുകയാണ്; ഈ ബിഷപ്പിന് ഫ്രാൻസിസ് പാപ്പായുടെ മുഖമോ!) നൽകിയ അദീലാബാദ് രൂപതയുടെ ബിഷപ്പ് പ്രിന്‍സ് പാണേങ്ങാടന്‍ ഇപ്പോൾ പരിശുദ്ധ കന്യകാ മറിയത്തിന് ഗ്രോട്ടോയൊരുക്കിയും ശ്രദ്ധേയനാകുന്നു. രൂപതയുടെ ചാവറ പാസ്റ്ററല്‍ സെന്ററില്‍ പുതുതായി പണിതീർത്ത ഗ്രോട്ടോയുടെ ആശീർവാദ കര്‍മ്മവും സമര്‍പ്പണവും, പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനനത്തിരുനാള്‍ ദിനമായ സെപ്തംബര്‍ 8-ന് രൂപതയുടെ മുന്‍ അദ്ധ്യക്ഷൻ അഭിവന്ദ്യ ജോസഫ് കുന്നത്ത് പിതാവ് നിര്‍വഹിച്ചു.
ഗ്രോട്ട രൂപംകൊണ്ടതിങ്ങനെ: പ്രിന്‍സ് ബിഷപ്പ് താമസിക്കുന്ന മന്ദിരത്തോട് ചേര്‍ന്നുള്ള ചാവറ പാസ്റ്ററില്‍ സെന്ററിന്റെ ചുറ്റുവട്ടത്തിനുള്ളില്‍ വെറുതെ മാറ്റിയിൽപ്പെട്ട ഉരുളൻ കല്ലുകള്‍ രൂപതാധ്യക്ഷന്റെ ശ്രദ്ധയിൽപ്പെടുന്നു. തുടർന്ന്, അദ്ദേഹത്തിന്റെ മനസിലേക്ക് കടന്നുവന്ന പ്രചോദനമാണ് പരിശുദ്ധ അമ്മയ്ക്ക് ഒരുസമ്മാനം. പിന്നെ താമസിച്ചില്ല, കഴിഞ്ഞ മെയ് മാസത്തില്‍ അദിലാബാദ് രൂപതാ പരിധിയിലെ മംചേരിയാലിലെ ബിമാരം ഗ്രാമത്തിലെ ശങ്കരയ്യ എന്ന സാധുവിന്റെ ഭവനം ഇലക്ട്രിക് ഷോർട്ട് സെർക്യൂട്ട് മൂലം കത്തി നശിച്ചപ്പോള്‍ രാവും പകലുമില്ലാതെ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടതിനെ അനുസ്മരിപ്പിക്കുമാറ് ഗ്രോട്ടയുടെ നിർമ്മാണം ആരംഭിച്ചു.
പ്രധാന ആര്‍ക്കിടെക്ടും, എഞ്ചിനീയറും, പണിക്കാരനും എല്ലാം പ്രിന്‍സ് ബിഷപ്പ് തന്നെ. കുറച്ചു യുവാക്കളെയും, സഹപ്രവര്‍ത്തകരായ അച്ചന്മാരെയും കൂടെക്കൂട്ടി. പറമ്പിൽ വെറുതെ കിടക്കുന്ന കല്ലുകള്‍ പെറുക്കി കൂട്ടി, ചാന്ത് കുഴച്ച് പ്രിന്‍സ് പിതാവും കൂട്ടാളികളും മാതാവിനുവേണ്ടി ഒരു ഗ്രോട്ടോ നിര്‍മ്മിക്കാനാരംഭിച്ചു. പാഴായി കിടന്ന കല്ലുകളില്‍ നിന്ന് ഉഷഃകാല താരമായ പരിശുദ്ധ അമ്മയ്ക്ക് സുന്ദരമായ ഒരു കൂടാരം, കല്ലുകള്‍ക്കിടയിലൂടെ ചെറിയൊരുനീരൊഴുക്ക്, താഴെ ഒരു കൊച്ചു ജലാശയം. രൂപതയുടെ ചാവറ പാസ്റ്ററല്‍ സെന്ററില്‍ സുന്ദരമായ ഒരു ഗ്രോട്ടോ തയാറായിക്കഴിഞ്ഞു.
മുപ്പത്തൊമ്പതാമത്തെ വയസ്സില്‍ അദീലാബാദ് രൂപതയുടെ മെത്രാനായ ബിഷപ്പ് പ്രിന്‍സ് പാണേങ്ങാടന്‍ സീറോ മലബാര്‍ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ പിതാവാണ്. 2015-ലാണ് അഭിവന്ദ്യ ജോസഫ് കുന്നത്തിനു ശേഷം അദ്ദേഹം രൂപതയുടെ സാരഥ്യം ഏറ്റെടുത്തത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.
View Comments
Please make the site more easy to use. This site doesn't aranged well
Kindly make suggestions on the watsap if possible... thank you very much