
സ്വന്തം ലേഖകൻ
മാവേലിക്കര: പരിശുദ്ധ കന്യകാമറിയത്തിന്റെ ജന്മദിനത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപവും സൈക്കളിൽ വഹിച്ച് ഇടവക ചുറ്റിയ വൈദീകൻ ശ്രദ്ധയാകർഷിക്കുന്നു. കൊല്ലം രൂപതയിലെ ഫാ.റെജിസൺ റിച്ചാർഡാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളായ സെപ്റ്റംബർ എട്ടാം തീയതി, പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം തന്റെ സൈക്കിളിൽ വഹിച്ചുകൊണ്ട് ഇടവകയിലെ റോഡുകളിലൂടെ പ്രാർത്ഥനാപൂർവ്വം കടന്നുപോയത്.
മാവേലിക്കര, സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം വലിയപെരുമ്പുഴയിലെ വികാരിയച്ചനാണ് തന്റെ ഇടവക ജനത്തിന് പരിശുദ്ധ കന്യകാമാതാവിന്റെ ജനനത്തിരുനാൾ കൂടുതൽ അർത്ഥവത്താക്കുവാൻ പള്ളിയിലെ തിരുസ്വരൂപവുമായി അവരുടെ ഇടങ്ങളിലേക്ക് പോയത്. കൊറോണാക്കാലമായതിനാൽ സെപ്റ്റംബർ 8-ന് ദേവാലയങ്ങളിലെത്തി തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്ത അനേകർക്ക് ഇത് വലിയ അനുഗ്രഹമായി മാറിയെന്നും, പരിശുദ്ധ അമ്മ ഞങ്ങളെ തേടി ഞങ്ങളുടെ ഭവനങ്ങളിലൂടെ കടന്നുപോയ അനുഭവമാണ് ഉണ്ടായതെന്നും വിശ്വാസികൾ പറഞ്ഞു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.