
സ്വന്തം ലേഖകന്‍
കൊച്ചി: നിയമനിർമാണ സഭകളിലെ ആംഗ്ലോ ഇന്ത്യൻ സംവരണം നിർത്തലാക്കാനുള്ള നടപടിയിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു. ഇത് ഭാരതത്തിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തോടുള്ള കടുത്ത അനീതിയാണ് എന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്കു പരിരക്ഷ നൽകുന്നതിന് ഭരണഘടന നൽകുന്ന പ്രത്യേക അവകാശങ്ങൾ ഗവൺമെന്റ് എടുത്ത് കളയരുത്. അവരുടെ പിന്നോക്കാവസ്ഥ ഗവൺമെന്റ് കണ്ടില്ലെന്ന് നടിക്കരുത് എന്നും അദ്ദേഹം ഓർമിപ്പിച്ചു. അതേസമയം, ലോകസഭയിലും രാജ്യസഭയിലും ആഗ്ലോ ഇന്ത്യൻ പ്രതിനിധികൾക്കുള്ള സംവരണം നിറുത്തലാക്കുവാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ അതിരൂപതയുടെ പ്രതിഷേധം അദ്ദേഹം അറിയിച്ചു.
എല്ലാ വിഭാഗം ജനങ്ങൾക്കും അധികാരത്തിൽ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും, ആഗ്ലോ-ഇന്ത്യൻ വിഭാഗത്തിനും നിയമ നിർമ്മാണ സഭകളിൽ സംവരണം ഉറപ്പു നൽകുന്നത്. ഈ സംവരണം നിഷേധിക്കുന്നത് കടുത്ത അനീതിയാണ്. ഭാരതത്തിലുടനീളം ഇതിനെതിരെ പ്രതിക്ഷേധം ആളിപ്പടരുകയാണു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.