
ബിബിൻ ജോസഫ്
ചാലക്കുടി: ചാലക്കുടി പട്ടണത്തെ ഇളക്കി മറിച്ച ആംഗ്ലോ ഇന്ത്യൻ സമുദായത്തിന്റെ പ്രതിഷേധ റാലി ശ്രദ്ധേയമായി. മണിക്കൂറുകളാണ് ചാലക്കുടി പട്ടണത്തിലെ വാഹന ഗതാഗതം താറുമാറായത്. ഇന്നലെ നടന്ന പ്രതിഷേധറാലി കോട്ടപ്പുറം വികാരി ജനറൽ മോൺ.ആൻറണി കുരിശിങ്കൽ ഉദ്ഘാടനം ചെയ്തു. ആംഗ്ലോ ഇന്ത്യൻ അസോസ്സിയേഷൻ പതാക, ജാഥാ ക്യാപ്റ്റനായ യൂണിറ്റ് പ്രസിഡന്റ് ബെനഡിക്ട് സിമേതിയ്ക്ക് നൽകിയായിരുന്നു ഉദ്ഘാടനം. സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകൾ പങ്കെടുത്തു.
പ്രതിഷേധ റാലിയോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തിന് കോട്ടപ്പുറം രൂപതാ മെത്രാൻ റവ.ഡോ.ജോസഫ് കാരിക്കശ്ശേരി അദ്ധ്യക്ഷം വഹിച്ചു. ചാലക്കുടി എം.പി. ശ്രീ.ബെന്നി ബഹ്നാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. KRLCC വക്താവ് ശ്രീ.ഷാജി ജോർജ്ജ് വിഷയാവതരണം നടത്തി. ശ്രീ.ജോൺ ഫെർണാണ്ടസ് MLA, ചാലക്കുടി നഗരസഭയുടെ ചെയർ പേഴ്സൺ ശ്രീമതി ജയന്തി പ്രവീൺ, കൗൺസിലർ ഗീത സാബു, KLCA രൂപത പ്രതിനിധി പി.ജെ. തോമസ്, KPCC യുടെ OBC ജനറൽ സെക്രട്ടറി ഡെന്നിസ് ഡി’ കോസ്റ്റാ, കാടുകുറ്റി ഗ്രാമപഞ്ചായത്ത് മെമ്പേഴ്സ് ടെഡി സിമേതി, മേഴ്സി ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 334 (ബി) നിറുത്തലാക്കി ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ ഭരണ പങ്കാളിത്ത അവസരം നിഷേധിച്ച ബി.ജെ.പി. ഗവണ്മെന്റിന്റെ നീതി നിഷേധത്തിനും അവഗണനക്കുമെതിരെയായിരുന്നു പ്രതിഷേധ റാലിയും സമ്മേളനവും. വരും ദിവസങ്ങളിൽ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ശക്തമായ പ്രതിക്ഷേധപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.