Categories: Diocese

ദേവാലയത്തോട് ചേർന്ന് വൈദീകമന്ദിരം പണിയണം; ബാലരാമപുരം ഇടവകയിലെ വിശ്വാസിസമൂഹം പ്രക്ഷോഭത്തിലേക്ക്

ദേവാലയത്തോട് ചേർന്ന് വൈദീകമന്ദിരം പണിയണം; ബാലരാമപുരം ഇടവകയിലെ വിശ്വാസിസമൂഹം പ്രക്ഷോഭത്തിലേക്ക്

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: ദേവാലയത്തോട് ചേർന്ന് വൈദീക മന്ദിരം പണിത്, ഇടവകയിൽ സ്ഥിരമായി വൈദീകനെ താമസിക്കുവാൻ ആവശ്യവുമായി ബാലരാമപുരം ഇടവകയിലെ വിശ്വാസി സമൂഹം. ഇടവക (ഇടവക ഊരു) കമ്മിറ്റിയ്ക്കു നൽകിയ കത്തിലാണ് ആവശ്യം ശക്തമായി ഉന്നയിച്ചിരിക്കുന്നത്.

കുറച്ചു നാളുകളായി ബാലരാമപുരം ഇടവകയിലെ ഭൂരിഭാഗം വരുന്ന വിശ്വസി സമൂഹം തങ്ങൾക്ക് കൂദാശകൾ കൃത്യതയോടെ തങ്ങളുടെ ഇടവക പള്ളിയിൽ തന്നെ ലഭ്യമാകാത്തതിൽ വിഷമസന്ധിയിലാണ്. തിരുസഭ പറയുന്ന രീതിയിൽ ഇടവക പ്രവർത്തനങ്ങൾ നിർവഹിക്കാൻ ഇടവക കമ്മിറ്റി മനസുകാണിക്കാത്തതിനാലും, വൈദീകരെ കയ്യേറ്റം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കടന്നതോടെയും, നെയ്യാറ്റിൻകര രൂപത വൈദീകനെ പിൻവലിക്കുകയായിരുന്നു.

തുടർന്ന്, പലതവണ തിരുവനന്തപുരം അതിരൂപതയുമായി ചേർന്ന് അനുരഞ്ജന ശ്രമങ്ങൾ രൂപത നടത്തിയെങ്കിലും അവയൊന്നും അംഗീകരിക്കുവാൻ ഇടവക (ഊരു) കമ്മിറ്റിയിലെ തല്പര കക്ഷികൾ തയ്യാറായിരുന്നില്ല. അതേസമയം, പല ഓൺലൈനിൽ പത്രങ്ങളിലും, മറ്റ് സോഷ്യൽ മീഡിയായിലൂടെയും വ്യാജവാർത്തകൾ നൽകി രൂപതയുടെ മേൽ കുറ്റം ആരോപിക്കാനുള്ള വിഫലശ്രമത്തിലായിരുന്നു അവർ.

രൂപതയിലെ മറ്റ് 247 ഇടവകകളിലും ഉള്ളതുപോലെയുള്ള സമിതികളുടെ രൂപീകരണം, വൈദീകന് തന്റെ അജപാലനധർമ്മം നിർവഹിക്കുവാനുള്ള സ്വാതന്ത്ര്യം, വൈദീകമന്ദിരം ദേവാലയത്തോട് ചേർന്ന് നിർമ്മിച്ച്‌ വൈദീകനെ അവിടെ താമസിപ്പിക്കുക, തുടങ്ങിയ രൂപതയുടെ നിർദ്ദേശങ്ങൾ 22 വർഷങ്ങളായിട്ടും പാലിക്കപ്പെടാൻ താല്പര്യം കാണിക്കാത്ത സ്ഥിതി നിലനിൽക്കുകയാണ് ഇവിടെ. അതുപോലെ തന്നെ, ഇക്കഴിഞ്ഞ തിരുനാളിന് പത്രത്തിൽ ‘കുർബാന ചൊല്ലുന്നതിനും, ധ്യാനം നടത്തുന്നതിനും വൈദീകാനെ ആവശ്യമുണ്ട്’ എന്ന പരസ്യം കൊടുക്കുകയും, ഒടുവിൽ തിരുസഭ പുറത്താക്കിയതും, വിവാഹം കഴിച്ചു ജീവിക്കുന്നതുമായ ചില വ്യക്തികളെ കൊണ്ടുവന്ന് ബലിയർപ്പിച്ച് വിശുദ്ധകുർബാനയെ അധിക്ഷേപിക്കുകയും, വലിയൊരു വിശ്വാസസമൂഹത്തെ വഞ്ചിക്കുകയും ചെയ്യുന്ന അവസ്ഥവരെ ഉണ്ടായിരുന്നു.

 

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

15 hours ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago