Categories: Diocese

ദേവാലയത്തോട് ചേർന്ന് വൈദീകമന്ദിരം പണിയണം; ബാലരാമപുരം ഇടവകയിലെ വിശ്വാസിസമൂഹം പ്രക്ഷോഭത്തിലേക്ക്

ദേവാലയത്തോട് ചേർന്ന് വൈദീകമന്ദിരം പണിയണം; ബാലരാമപുരം ഇടവകയിലെ വിശ്വാസിസമൂഹം പ്രക്ഷോഭത്തിലേക്ക്

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: ദേവാലയത്തോട് ചേർന്ന് വൈദീക മന്ദിരം പണിത്, ഇടവകയിൽ സ്ഥിരമായി വൈദീകനെ താമസിക്കുവാൻ ആവശ്യവുമായി ബാലരാമപുരം ഇടവകയിലെ വിശ്വാസി സമൂഹം. ഇടവക (ഇടവക ഊരു) കമ്മിറ്റിയ്ക്കു നൽകിയ കത്തിലാണ് ആവശ്യം ശക്തമായി ഉന്നയിച്ചിരിക്കുന്നത്.

കുറച്ചു നാളുകളായി ബാലരാമപുരം ഇടവകയിലെ ഭൂരിഭാഗം വരുന്ന വിശ്വസി സമൂഹം തങ്ങൾക്ക് കൂദാശകൾ കൃത്യതയോടെ തങ്ങളുടെ ഇടവക പള്ളിയിൽ തന്നെ ലഭ്യമാകാത്തതിൽ വിഷമസന്ധിയിലാണ്. തിരുസഭ പറയുന്ന രീതിയിൽ ഇടവക പ്രവർത്തനങ്ങൾ നിർവഹിക്കാൻ ഇടവക കമ്മിറ്റി മനസുകാണിക്കാത്തതിനാലും, വൈദീകരെ കയ്യേറ്റം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കടന്നതോടെയും, നെയ്യാറ്റിൻകര രൂപത വൈദീകനെ പിൻവലിക്കുകയായിരുന്നു.

തുടർന്ന്, പലതവണ തിരുവനന്തപുരം അതിരൂപതയുമായി ചേർന്ന് അനുരഞ്ജന ശ്രമങ്ങൾ രൂപത നടത്തിയെങ്കിലും അവയൊന്നും അംഗീകരിക്കുവാൻ ഇടവക (ഊരു) കമ്മിറ്റിയിലെ തല്പര കക്ഷികൾ തയ്യാറായിരുന്നില്ല. അതേസമയം, പല ഓൺലൈനിൽ പത്രങ്ങളിലും, മറ്റ് സോഷ്യൽ മീഡിയായിലൂടെയും വ്യാജവാർത്തകൾ നൽകി രൂപതയുടെ മേൽ കുറ്റം ആരോപിക്കാനുള്ള വിഫലശ്രമത്തിലായിരുന്നു അവർ.

രൂപതയിലെ മറ്റ് 247 ഇടവകകളിലും ഉള്ളതുപോലെയുള്ള സമിതികളുടെ രൂപീകരണം, വൈദീകന് തന്റെ അജപാലനധർമ്മം നിർവഹിക്കുവാനുള്ള സ്വാതന്ത്ര്യം, വൈദീകമന്ദിരം ദേവാലയത്തോട് ചേർന്ന് നിർമ്മിച്ച്‌ വൈദീകനെ അവിടെ താമസിപ്പിക്കുക, തുടങ്ങിയ രൂപതയുടെ നിർദ്ദേശങ്ങൾ 22 വർഷങ്ങളായിട്ടും പാലിക്കപ്പെടാൻ താല്പര്യം കാണിക്കാത്ത സ്ഥിതി നിലനിൽക്കുകയാണ് ഇവിടെ. അതുപോലെ തന്നെ, ഇക്കഴിഞ്ഞ തിരുനാളിന് പത്രത്തിൽ ‘കുർബാന ചൊല്ലുന്നതിനും, ധ്യാനം നടത്തുന്നതിനും വൈദീകാനെ ആവശ്യമുണ്ട്’ എന്ന പരസ്യം കൊടുക്കുകയും, ഒടുവിൽ തിരുസഭ പുറത്താക്കിയതും, വിവാഹം കഴിച്ചു ജീവിക്കുന്നതുമായ ചില വ്യക്തികളെ കൊണ്ടുവന്ന് ബലിയർപ്പിച്ച് വിശുദ്ധകുർബാനയെ അധിക്ഷേപിക്കുകയും, വലിയൊരു വിശ്വാസസമൂഹത്തെ വഞ്ചിക്കുകയും ചെയ്യുന്ന അവസ്ഥവരെ ഉണ്ടായിരുന്നു.

 

vox_editor

Recent Posts

22nd Sunday_2025_വിട്ടുകൊടുക്കലിന്റെ സുവിശേഷം (ലൂക്കാ 14: 7-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…

6 hours ago

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago