
സ്വന്തം ലേഖകൻ
വിജയവാഡ: ആന്ധ്രയിലെ ദളിത് ക്രൈസ്തവര്‍ക്ക് മുമ്പില്‍ ഒടുവില്‍ നീതി. അവരെ പട്ടികജാതിയിൽ ഉൾപ്പെടുത്തിയുള്ള ബില്‍ സംസ്ഥാന നിയമസഭ പാസാക്കി. പട്ടികജാതി പദവി നല്‍കുന്നതോടെ പിന്നോക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ലക്ഷക്കണക്കിന് ദളിത ക്രൈസ്തവരുള്ള ആന്ധ്രയില്‍ കാലങ്ങളായി ഉയിര്‍ന്നിരുന്ന ആവശ്യത്തിനാണ് നിയമനിര്‍മ്മാണത്തിലൂടെ ഗവണ്‍മെന്റ് അംഗീകാരം നല്‍കിയത്. നിയമസഭ പാസാക്കിയ ബില്‍ തുടര്‍നടപടികള്‍ക്കായി കേന്ദ്രത്തിന് സമര്‍പ്പിച്ചു.
എല്ലാ മതങ്ങളെയും ബഹുമാനിക്കുമെന്ന് ബില്ല് അവതരണത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. ദളിത് ബുദ്ധമതക്കാര്‍ക്കും ദളിത് സിക്ക് മതക്കാര്‍ക്കും പട്ടികജാതി വിഭാഗത്തിന് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ കാലങ്ങളായി ലഭിച്ചിരുന്നപ്പോള്‍, ഒഴിവാക്കപ്പെട്ടിരുന്നത് ദളിത് ക്രൈസ്തവര്‍ മാത്രമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനു വേണ്ടിയുള്ള ഭരണഘടനഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കിയതായും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
മന്ത്രിമാരായ ഗണ്ടാ ശ്രീനീവാസ റാവുവും, കെ.അച്ചന്നൈദുവും ചേര്‍ന്നാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ ദളിത് ക്രൈസ്തവര്‍ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ് പട്ടികജാതി പദവി. എന്നാല്‍, അനുകൂലമായിരുന്നില്ല ഭരണനേതൃത്വത്തിന്റെ പ്രതികരണം. ആന്ധ്രാ നിയമസഭ പാസാക്കിയ ഈ ബില്ലിനെ രാജ്യത്തെമ്പാടുമുള്ള ദളിത് ക്രൈസ്തവര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
This website uses cookies.