
സ്വന്തം ലേഖകൻ
വിജയവാഡ: ആന്ധ്രയിലെ ദളിത് ക്രൈസ്തവര്‍ക്ക് മുമ്പില്‍ ഒടുവില്‍ നീതി. അവരെ പട്ടികജാതിയിൽ ഉൾപ്പെടുത്തിയുള്ള ബില്‍ സംസ്ഥാന നിയമസഭ പാസാക്കി. പട്ടികജാതി പദവി നല്‍കുന്നതോടെ പിന്നോക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ലക്ഷക്കണക്കിന് ദളിത ക്രൈസ്തവരുള്ള ആന്ധ്രയില്‍ കാലങ്ങളായി ഉയിര്‍ന്നിരുന്ന ആവശ്യത്തിനാണ് നിയമനിര്‍മ്മാണത്തിലൂടെ ഗവണ്‍മെന്റ് അംഗീകാരം നല്‍കിയത്. നിയമസഭ പാസാക്കിയ ബില്‍ തുടര്‍നടപടികള്‍ക്കായി കേന്ദ്രത്തിന് സമര്‍പ്പിച്ചു.
എല്ലാ മതങ്ങളെയും ബഹുമാനിക്കുമെന്ന് ബില്ല് അവതരണത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. ദളിത് ബുദ്ധമതക്കാര്‍ക്കും ദളിത് സിക്ക് മതക്കാര്‍ക്കും പട്ടികജാതി വിഭാഗത്തിന് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ കാലങ്ങളായി ലഭിച്ചിരുന്നപ്പോള്‍, ഒഴിവാക്കപ്പെട്ടിരുന്നത് ദളിത് ക്രൈസ്തവര്‍ മാത്രമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനു വേണ്ടിയുള്ള ഭരണഘടനഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കിയതായും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
മന്ത്രിമാരായ ഗണ്ടാ ശ്രീനീവാസ റാവുവും, കെ.അച്ചന്നൈദുവും ചേര്‍ന്നാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ ദളിത് ക്രൈസ്തവര്‍ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ് പട്ടികജാതി പദവി. എന്നാല്‍, അനുകൂലമായിരുന്നില്ല ഭരണനേതൃത്വത്തിന്റെ പ്രതികരണം. ആന്ധ്രാ നിയമസഭ പാസാക്കിയ ഈ ബില്ലിനെ രാജ്യത്തെമ്പാടുമുള്ള ദളിത് ക്രൈസ്തവര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.