
ഫ്രാൻസി അലോഷ്യസ്
വിതുര: ദേവാലയത്തിൽ ബലിയർപ്പിക്കുന്നത് വൈദീകരും വിശ്വാസ സമൂഹവും ഒന്നുചേർന്നാണെന്നും, ബലിയർപ്പണം പൂർണ്ണമാകുന്നത് തിരുസഭയോട് ചേർന്നു നിൽക്കുമ്പോഴാണെന്നും ബിഷപ്പ് വിൻസെന്റ് സാമുവൽ. നെയ്യാറ്റിൻകര രൂപതയിലെ തെന്നൂർ ലൂർദ്ദ്മാത ദേവാലയ ആശീർവാദ ശേഷം പൊന്തിഫിക്കൽ ദിവ്യബലി അർപ്പിക്കുകയായിരുന്നു ബിഷപ്പ്. നൂറുകണക്കിന് വിശ്വാസികളും, ജാതിമത ഭേദമന്യേ നിരവധി നാട്ടുകാരും പങ്കെടുത്തു.
പൊന്തിഫിക്കൽ ദിവ്യബലിയിൽ ഫാ.സെബാസ്റ്റ്യൻ കണിച്ചുകന്നത്ത് OSJ, ഫാ.അനൂപ് കളത്തിത്തറ OSJ, ഒ.എസ്.ജെ. പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ.പോൾ തോട്ടത്തിൽശ്ശേരി ഒ.എസ്.ജെ., ചുള്ളിമാനൂർ ഫെറോന വികാരി ഫാ. അൽഫോൺസ് ലിഗോരി, പനയ്ക്കോട് ഇടവക വികാരി ഫാ.ജെൻസൺ, ഫാ.ജോസ് കുരിശിങ്കൽ OSJ, ഫാ.റിനോയി കാട്ടിപ്പറമ്പിൽ OSJ, ഫാ.അനിൽ ഡിക്സൺ 0SJ, ഫാ.ബനഡിക്ട്, ഫാ.കിരൺ രാജ്, റവ.ഡോ.രാഹുൽ ലാൽ തുടങ്ങിയവർ സഹകാർമികരായി.
ദേവാലയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വവും പ്രചോദനവും നൽകിയ ഇടവക വികാരിയേയും സഹവികാരിയെയും ബിഷപ്പ് അഭിനന്ദിക്കുകയും; ദേവാലയ നിർമ്മാണം പൂർത്തിയാക്കുവാൻ ഇടവകയോട് ചേർന്ന് പ്രവർത്തിച്ച ഇടവക കൗൺസിലിനെയും, സാമ്പത്തികവും അധ്വാനവും നൽകിയ എല്ലാപേർക്കും നന്ദിയും, അഭിനന്ദനവും, പ്രാർത്ഥനയും നേർന്നു.
തെന്നൂർ ലൂർദ്ദ്മാത ദേവാലയം വിൻസെന്റ് സാമുവൽ പിതാവ് ആശീർവദിച്ചു നൽകി
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.