
ജോയി കരിവേലി
വത്തിക്കാന്‍ സിറ്റി: ആസാമിലെ ദിബ്രുഗാര്‍ഹ് രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി റവ.ഡോ.ആല്‍ബര്‍ട്ട് ഹെംറോമിനെ ഫ്രാന്‍സീസ് പാപ്പാ നിയമിച്ചു. ഞായറാഴ്ചയാണ് (02/12/18) പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.
റവ.ഡോ. ആല്‍ബര്‍ട്ട് ഹെംറോം, ദിബ്രുഗാര്‍ഹ് രൂപതാകോടതി ന്യായധിപനായും (ജുഡീഷ്യല്‍ വികാര്‍) പ്രസ്തുത രൂപതയിലെ സെന്‍റ് ജോസഫ് മൈനര്‍ സെമിനാരി റെക്ടറായും സേവനമനുഷ്ഠിച്ചു വരവെയാണ് പുതിയ നിയമനം.
ദിബ്രുഗാര്‍ഹ് രൂപതയില്‍പ്പെട്ട കോനപതര എന്ന സ്ഥലത്ത് 1970 ഫെബ്രുവരി 27 നാണ് നിയുക്തമെത്രാന്‍ ആല്‍ബര്‍ട്ട് ഹെംറോമിന്‍റെ ജനനം. 1999 ഏപ്രില്‍ 25 – ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഇടവകവികാരി, ഷില്ലോംഗിലെ ഓറിയെന്‍സ് ദൈവശാസ്ത്ര കോളേജില്‍ വിസിറ്റിംഗ് പ്രൊഫസര്‍, അല്മായര്‍ക്കും കുടുംബത്തിനുമായുള്ള ദിബ്രുഗാര്‍ഹ് രൂപതാസമിതിയുടെ കാര്യദര്‍ശി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
റോമിലെ ലാറ്ററന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്നാണ് നിയുക്തമെത്രാന്‍ ആല്‍ബര്‍ട്ട് ഹെംറോം കാനന്‍ നിയത്തില്‍ ഡോക്ടറേറ്റ് നേടിയത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.