
ജോയി കരിവേലി
വത്തിക്കാന്‍ സിറ്റി: ആസാമിലെ ദിബ്രുഗാര്‍ഹ് രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി റവ.ഡോ.ആല്‍ബര്‍ട്ട് ഹെംറോമിനെ ഫ്രാന്‍സീസ് പാപ്പാ നിയമിച്ചു. ഞായറാഴ്ചയാണ് (02/12/18) പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.
റവ.ഡോ. ആല്‍ബര്‍ട്ട് ഹെംറോം, ദിബ്രുഗാര്‍ഹ് രൂപതാകോടതി ന്യായധിപനായും (ജുഡീഷ്യല്‍ വികാര്‍) പ്രസ്തുത രൂപതയിലെ സെന്‍റ് ജോസഫ് മൈനര്‍ സെമിനാരി റെക്ടറായും സേവനമനുഷ്ഠിച്ചു വരവെയാണ് പുതിയ നിയമനം.
ദിബ്രുഗാര്‍ഹ് രൂപതയില്‍പ്പെട്ട കോനപതര എന്ന സ്ഥലത്ത് 1970 ഫെബ്രുവരി 27 നാണ് നിയുക്തമെത്രാന്‍ ആല്‍ബര്‍ട്ട് ഹെംറോമിന്‍റെ ജനനം. 1999 ഏപ്രില്‍ 25 – ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഇടവകവികാരി, ഷില്ലോംഗിലെ ഓറിയെന്‍സ് ദൈവശാസ്ത്ര കോളേജില്‍ വിസിറ്റിംഗ് പ്രൊഫസര്‍, അല്മായര്‍ക്കും കുടുംബത്തിനുമായുള്ള ദിബ്രുഗാര്‍ഹ് രൂപതാസമിതിയുടെ കാര്യദര്‍ശി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
റോമിലെ ലാറ്ററന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്നാണ് നിയുക്തമെത്രാന്‍ ആല്‍ബര്‍ട്ട് ഹെംറോം കാനന്‍ നിയത്തില്‍ ഡോക്ടറേറ്റ് നേടിയത്.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.