
സ്വന്തം ലേഖകന്‍
ആഗ്ര: വടക്കെ ഇന്ത്യയില്‍ അലഹബാദ് രൂപതയുടെ മെത്രാനായി (2013നവംബര്‍ 2020) സേവനംചെയ്യുകയായിരുന്ന ബിഷപ്പ് റാഫി മഞ്ഞളിയെ ഫ്രാന്‍സിസ് പാപ്പാ ആഗ്രാ അതിരൂപതയുടെ അജപാലകനായി നിയമിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം വ്യാഴാഴ്ച വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. 62 വയസ്സുള്ള ബിഷപ്പ് മഞ്ഞളി 7 വര്‍ഷക്കാലം വാരണാസി രൂപതയുടെ മെത്രാനായും, പിന്നീട് അലഹബാദ് രൂപതയുടെ മെത്രാനായും സേവനം ചെയ്തു വരികയായിരുന്നു.
ആഗ്രായുടെ മെത്രാപ്പോലീത്തയായി സേവനംചെയ്ത ആര്‍ച്ചുബിഷപ്പ് ആല്‍ബര്‍ട്ട് ഡിസൂസ കനോനിക പ്രായപരിധി 75-വയസ്സെത്തിയപ്പോള്‍ വത്തിക്കാനു സമര്‍പ്പിച്ച സ്ഥാനത്യാഗം ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചുകൊണ്ടാണ് പുതിയ നിയമനം നടത്തിയത്. മാംഗളൂര്‍ സ്വദേശിയായ ആര്‍ച്ചുബിഷപ്പ് ആല്‍ബര്‍ട്ട് 13 വര്‍ഷക്കാലം ആഗ്രായില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തശേഷമാണ് വിരമിക്കുന്നത്.
കേരളത്തില്‍ തൃശൂര്‍ സീറോമലബാര്‍ അതിരൂപ അതിരൂപതയിലെ വെണ്ടൂർ ഇടവക അംഗമാണ് നിയുക്ത മെത്രാപ്പോലീത്ത റാഫി മഞ്ഞളി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.