
സ്വന്തം ലേഖകന്‍
ആഗ്ര: ആഗ്ര ആര്‍ച്ച് ബിഷപ്പായി ഡോ. റാഫി മഞ്ഞളി സ്ഥാനമേറ്റു. ആഗ്ര സെന്‍റ് പീറ്റേഴ്സ് കോളജ് ഹാളില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസയാണു സ്ഥാനാരോഹണ ചടങ്ങു നടത്തിയത്.
ആല്‍ബര്‍ട്ട് ഡിസൂസയും ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോയും ചേര്‍ന്ന് ഡോ. റാഫി മഞ്ഞളിയെ മെത്രാപ്പോലീത്തയുടെ ഔദ്യോഗിക പീഠത്തില്‍ ഉപവിഷ്ടനാക്കി. ഡോ. തോമസ് മാക്വാന്‍ (ഗാന്ധിനഗര്‍, ഗുജറാത്ത്), ഡോ. അനില്‍ കൂട്ടോ (ഡല്‍ഹി) എന്നിവരും മുഖ്യകാര്‍മികരായിരുന്നു.
ഇതോടനുബന്ധിച്ചു നടന്ന ദിവ്യബലിക്കു ഡോ. റാഫി മഞ്ഞളി മുഖ്യസഹകാര്‍മികത്വം വഹിച്ചു. മീററ്റ് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കലിസ്റ്റ് ദിവ്യബലിമധ്യേയുള്ള സന്ദേശം നല്‍കി.
മലയാളിയും ഗ്വാളിയര്‍ ബിഷപ്പുമായ ഡോ. ജോസഫ് തൈക്കാട്ടില്‍, സീറോ മലബാര്‍ സഭ മെത്രാന്മാരായ ഷംഷാബാദ് ബിഷപ്പും അപ്പസ്തോലിക് വിസിറ്റേറ്ററുമായ മാര്‍ റാഫേല്‍ തട്ടില്‍, ബിജ്നോര്‍ ബിഷപ്പ് മാര്‍ വിന്‍സെന്‍റ് നെല്ലായിപ്പറമ്പില്‍, ബിഷപ്പ് എമരിറ്റസ് മാര്‍ ജോണ്‍ വടക്കേല്‍, ഗൊരഖ്പുര്‍ ബിഷപ്പ് മാര്‍ തോമസ് തുരുത്തിമറ്റം എന്നിവരുള്‍പ്പടെ 24 ബിഷപ്പുമാര്‍ സ്ഥാനാരോഹണ ചടങ്ങില്‍ സംബന്ധിച്ചു.
കോവിഡ് പ്രോട്ടോകോള്‍ പാലിക്കേണ്ടതിനാല്‍ പൊതുസമ്മേളനം ഒഴിവാക്കിയിരുന്നു. അതിരൂപത ചാന്‍സലര്‍ ഫാ. ബാസ്കര്‍ യേശുരാജ്, മാസ്റ്റര്‍ ഓഫ് സെറിമണി ഫാ. മൂണ്‍ ലാസറസ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.
View Comments
Congratulations