ജോയി കരിവേലി
വത്തിക്കാന്‍ സിറ്റി: ആസാമിലെ ദിബ്രുഗാര്‍ഹ് രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി റവ.ഡോ.ആല്‍ബര്‍ട്ട് ഹെംറോമിനെ ഫ്രാന്‍സീസ് പാപ്പാ നിയമിച്ചു. ഞായറാഴ്ചയാണ് (02/12/18) പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.
റവ.ഡോ. ആല്‍ബര്‍ട്ട് ഹെംറോം, ദിബ്രുഗാര്‍ഹ് രൂപതാകോടതി ന്യായധിപനായും (ജുഡീഷ്യല്‍ വികാര്‍) പ്രസ്തുത രൂപതയിലെ സെന്‍റ് ജോസഫ് മൈനര്‍ സെമിനാരി റെക്ടറായും സേവനമനുഷ്ഠിച്ചു വരവെയാണ് പുതിയ നിയമനം.
ദിബ്രുഗാര്‍ഹ് രൂപതയില്‍പ്പെട്ട കോനപതര എന്ന സ്ഥലത്ത് 1970 ഫെബ്രുവരി 27 നാണ് നിയുക്തമെത്രാന്‍ ആല്‍ബര്‍ട്ട് ഹെംറോമിന്‍റെ ജനനം. 1999 ഏപ്രില്‍ 25 – ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഇടവകവികാരി, ഷില്ലോംഗിലെ ഓറിയെന്‍സ് ദൈവശാസ്ത്ര കോളേജില്‍ വിസിറ്റിംഗ് പ്രൊഫസര്‍, അല്മായര്‍ക്കും കുടുംബത്തിനുമായുള്ള ദിബ്രുഗാര്‍ഹ് രൂപതാസമിതിയുടെ കാര്യദര്‍ശി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
റോമിലെ ലാറ്ററന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്നാണ് നിയുക്തമെത്രാന്‍ ആല്‍ബര്‍ട്ട് ഹെംറോം കാനന്‍ നിയത്തില്‍ ഡോക്ടറേറ്റ് നേടിയത്.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.