
ജോയി കരിവേലി
വത്തിക്കാന്‍ സിറ്റി: ആസാമിലെ ദിബ്രുഗാര്‍ഹ് രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി റവ.ഡോ.ആല്‍ബര്‍ട്ട് ഹെംറോമിനെ ഫ്രാന്‍സീസ് പാപ്പാ നിയമിച്ചു. ഞായറാഴ്ചയാണ് (02/12/18) പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.
റവ.ഡോ. ആല്‍ബര്‍ട്ട് ഹെംറോം, ദിബ്രുഗാര്‍ഹ് രൂപതാകോടതി ന്യായധിപനായും (ജുഡീഷ്യല്‍ വികാര്‍) പ്രസ്തുത രൂപതയിലെ സെന്‍റ് ജോസഫ് മൈനര്‍ സെമിനാരി റെക്ടറായും സേവനമനുഷ്ഠിച്ചു വരവെയാണ് പുതിയ നിയമനം.
ദിബ്രുഗാര്‍ഹ് രൂപതയില്‍പ്പെട്ട കോനപതര എന്ന സ്ഥലത്ത് 1970 ഫെബ്രുവരി 27 നാണ് നിയുക്തമെത്രാന്‍ ആല്‍ബര്‍ട്ട് ഹെംറോമിന്‍റെ ജനനം. 1999 ഏപ്രില്‍ 25 – ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഇടവകവികാരി, ഷില്ലോംഗിലെ ഓറിയെന്‍സ് ദൈവശാസ്ത്ര കോളേജില്‍ വിസിറ്റിംഗ് പ്രൊഫസര്‍, അല്മായര്‍ക്കും കുടുംബത്തിനുമായുള്ള ദിബ്രുഗാര്‍ഹ് രൂപതാസമിതിയുടെ കാര്യദര്‍ശി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
റോമിലെ ലാറ്ററന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്നാണ് നിയുക്തമെത്രാന്‍ ആല്‍ബര്‍ട്ട് ഹെംറോം കാനന്‍ നിയത്തില്‍ ഡോക്ടറേറ്റ് നേടിയത്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.