സ്വന്തം ലേഖകൻ
കുരിശുമല : ആഗോള കത്തോലിക്കാസഭ യുവജന വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ തെക്കൻ കുരിശുമല തീർത്ഥാടന കേന്ദ്രത്തിൽ യുവജന വർഷ കർമ്മപദ്ധതികൾക്കു തുടക്കമായി. സംഗമവേദിയിൽ നിന്ന് നെറുകയിലേയ്‌ക്കു നടത്തിയ വിശ്വാസ തീർത്ഥാടനത്തിലും വിശുദ്ധകുരിശിന്റെ സന്നിധിയിലർപ്പിച്ച ആഘോഷമായ ദിവ്യബലിയിലും നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുത്തു. ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മപദ്ധതികളും പ്രകാശനം ചെയ്‌തു.
ഞായറാഴ്‌ച പുലർച്ചെ മുതൽ നെയ്യാറ്റിൻകര രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് നിവധി യുവജനങ്ങൾ മലകയറി പ്രാർത്ഥിച്ചു. വൈകുന്നേരം 3.00-ന് നടന്ന ആഘോഷമായ ദിവ്യബലിയിൽ റവ. ഫാ. പ്രദീപ് ആന്റോ മുഖ്യകാർമ്മികനായി. ഫാ. ജോഷി രഞ്‌ജൻ, ഫാ. രതീഷ് മാർക്കോസ് എന്നിവർ സഹകാർമ്മികരായി. തുടർന്ന് യുവജനങ്ങൾ ഒന്നുചേർന്ന് വിശ്വാസ പ്രഖ്യാപനവും നടത്തി.
വൈകുന്നേരം 4.00-നു നടന്ന പൊതുസമ്മേളനത്തിൽ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമായി നിരവധി പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരിടേണ്ടിവരുന്ന അതിക്രമങ്ങളെ യോഗം അപലപിച്ചു.
രാജ്യം നേരിടുന്ന അസഹിഷ്‌ണുതയും മതമൗലികവാദവും മതതീവ്രവാദവും സാമൂഹിക രാഷ്‌ട്രീയ അരാജകത്വവും മാനവികതയുടെ ധ്രുവീകരണത്തെയാണ് സൂചിപ്പിക്കുന്നതെന്ന് യോഗം വിലയിരുത്തി. രാഷ്‌ട്രീയ മത സാമുദായിക പരഗണനകൾക്കതീതമായി മനുഷ്യനന്മയെ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളും കർമ്മപദ്ധതികളുമാണ് യുവജനവർഷം ലക്ഷ്യം വയ്‌ക്കുന്നതെന്ന് കുരിശുമല ഡയറക്‌ടർ മോൺ. ഡോ. വിൻസെന്റ് കെ. പീറ്റർ പറഞ്ഞു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.