
സാബു കുരിശുമല
കുരിശുമല: കാരുണ്യത്തിന്റെ ഉദാത്തമാതൃകയായി തെക്കൻ കുരിശുമലയിൽ കാരുണ്യസദസ്സ് സംഘടിപ്പിച്ചു. കരുണയുടെ അസാധാരണ ജൂബിലി വർഷത്തിന്റെ ഓർമ്മയ്‌ക്കായി കുരിശുമല വജ്രജൂബിലി തീർത്ഥാടനത്തോടനുബന്ധിച്ച് തുടക്കം കുറിച്ച കാരുണ്യ പദ്ധതികളുടെ തുടർച്ചയായി നിർദ്ധനരും നിരാലംബരുമായ നിരവധിപേർക്ക് കുരിശുമല കാരുണ്യത്തിന്റെ സഹായ ഹസ്‌തമായി.
മികച്ച പഠനനിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്കുള്ള കമിലൻസ് മെമ്മോറിയൽ മെഡിസിൻ സ്‌കോളർഷിപ്പ്, സെന്റ് വിൻസെന്റ് ചാരിറ്റബിൾ ട്രസ്റ്റ് മെഡിസിൻ സ്‌കോളർഷിപ്പ്, സുശീല മെമ്മോറിയൽ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, തോബിയാസ്-സെൽവിൻ മേരി മെമ്മോറിയൽ ഉന്നതവിദ്യാഭ്യാസ സ്‌കോളർഷിപ്പ്, കാരുണ്യസ്‌പർശം ചികിത്സാ സഹായ വിതരണം, സ്‌നേഹസാന്ത്വനം തുടർ പെൻഷൻ വിതരണം എന്നിവ നിരവധി പേർക്ക് കൈത്താങ്ങായി മാറി. സംഗമവേദിയിൽ നടന്ന കാരുണ്യസദസ്സിൽ വച്ചാണ് സഹായ പദ്ധതികൾ വിതരണം ചെയ്‌തത്.
നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് അധ്യക്ഷനായിരുന്നു. യോഗത്തിൽ മനോതങ്കരാജ് എം.എൽ.എ., എ.റ്റി.ജോർജ്ജ്, റവ. ഇ.ഷൈൻ, കിരൺ, അശ്വതി ജ്വാന, അഞ്‌ജന സുധീഷ്, ടി.ജി.രാജേന്ദ്രൻ, ബിബിൻ ജെ.ആർ. എന്നിവർ പ്രസംഗിച്ചു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.