
സാബു കുരിശുമല
വെള്ളറട: 61 ാമത് തെക്കൻ കുരിശുമല മഹാതീർത്ഥാടനത്തോട് അനുബന്ധിച്ച് നടന്ന മതസൗഹാർദ്ദസംഗമത്തിൽ കൊല്ലം, കൊട്ടാരക്കര മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. ഉമ്മൻ ജോർജ്ജ് ഉദ്‌ഘാടനം നിർവഹിച്ചു.
ക്രൈസ്‌തവനും ഹിന്ദുവും ഇസ്ലാമും ഒരുമിച്ച് കൂടിയാൽ മാത്രമുണ്ടാകുന്നതല്ല ജാതിമത ചിന്തകൾക്ക് അതീതമായ കൂട്ടായ്‌മ. പകരം, സ്‌നേഹവും ഐക്യവും നിലനിർത്തുന്നവരാകണം ആദ്ധ്യാത്മിക നേതാക്കൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രപഞ്ചത്തിലെ ഈശ്വര സങ്കല്‌പത്തെ ഹൃദയം കൊണ്ട് നാം അനുഗമിക്കണം. നമ്മുടെ നാടിന്റെ ആദ്ധ്യാത്മിക ചിന്തകൾ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കാൻ നമുക്ക് കഴിയണം. കുരിശുമല തീർത്ഥാടനം അതിനുള്ള പ്രചോദനം ആകണമെന്ന സന്ദേശം അദ്ദേഹം നൽകി.
കെ.എൽ.സി.സി യുടെ സെക്രട്ടറി റവ. ഫാ. ഷാജ്കുമാർ അധ്യക്ഷനായിരുന്നു. ബോണക്കാട് കുരിശുമല റെക്ടർ റവ.ഫാ.ഡെന്നിസ് മണ്ണൂർ ആമുഖ സന്ദേശം നൽകി. തിരുവനന്തപുരം ഏകലവ്യാശ്രമം മഠാധിപതി ശ്രീ. സ്വാമി അശ്വതി തിരുന്നാൾ, ആറ്റിങ്ങൽ ഇമാം ശ്രീ. അൽ അമീൻ മൗലവി ബീമാപള്ളി, കെ.എൽ.സി.സി യുടെ പ്ലാനിംഗ് ബോർഡ് കോ ഓഡിനേറ്റർ വെരി റവ.മോൺ.ജയിംസ് കുലാസ്, ശ്രീ. എം.സുരേഷ്‌കുമാർ,
ശ്രീ. വി.എം.ഷിബു എന്നിവർ സന്ദേശം നൽകി.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.