
സ്വന്തം ലേഖകൻ
കുരിശുമല: കുരിശുമല ഇടവക വചനബോധന സമിതിയുടെ ആഭിമുഖ്യത്തിൽ ഫല വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് പുതിയ അധ്യായന വർഷത്തിനു തുടക്കം കുറിച്ചു. ഞായറാഴ്‌ച രാവിലെ ഇടവകവികാരി ഫാ. രതീഷ് മാർക്കോസ് ഫല വൃക്ഷം നട്ടുകൊണ്ട് ആഘോഷങ്ങൾക്കു തുടക്കമിട്ടു.
തുടർന്നു നടന്ന പ്രദക്ഷിണത്തിൽ നൂറ്റമ്പതോളം വിദ്യാർത്ഥികളും അധ്യാപകരും അണിചേർന്നു. വിദ്യാർത്ഥികൾക്ക് ഫല വൃക്ഷത്തൈകളും വിതരണം ചെയ്‌തു. ‘ഭൂമിക്കു തണലൊരുക്കുന്നതോടൊപ്പം മനുഷ്യനും സർവ്വ ജീവജാലങ്ങൾക്കും ഭക്ഷണം ഒരുക്കുക’ എന്ന ലക്ഷ്യത്തോടെയാണ് ഫല വൃക്ഷത്തൈകൾ വിതരണം ചെയ്‌തത്.
മനുഷ്യനെ സ്‌നേഹിക്കുന്നതുപോലെ പ്രകൃതിയെയും സ്‌നേഹിക്കുവാനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുവാനും നാളത്തെ തലമുയ്‌ക്കായി അവ കരുതി വയ്‌ക്കുവാനും നമുക്കു സാധിക്കണം, വൃക്ഷത്തൈകൾ വളർന്ന് വ്യത്യസ്ഥങ്ങളായ ഫലങ്ങൾ പുറപ്പെടുവിക്കുന്നതു പോലെ നാമോരോരുത്തരും വ്യത്യസ്ഥങ്ങളായ മേഖലകളിൽ വളർന്നു വികസിക്കുയും സമൂഹ നന്മയ്‌ക്കാവശ്യമായ ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യണമെന്ന് ഫാ. രതീഷ് മാർക്കോസ് ആഹ്വാനം ചെയ്തു.
റവ. സിസ്റ്റർ സൂസമ്മ ജോസഫ്, റവ. സിസ്റ്റർ മിനി, ഹെഡ്‌മാസ്റ്റർ – സാബു കുരിശുമല, സെക്രട്ടറി – ജയന്തി കുരിശുമല, വിദ്യാർത്ഥി പ്രതിനിധികളായ മാർസൽ അജയ്, ഷിജില എൽ. പി., വചനബോധന അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.