
കുരിശുമല: നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നായി കുരിശുമല കയറാനെത്തുന്ന തീര്‍ത്ഥാടക ലക്ഷങ്ങള്‍ക്ക് “പാഥേയം” എന്ന പേരില്‍ സൗജന്യ ഭക്ഷണമൊരുക്കി മാതൃകയാകുകയാണ് കെ.എല്‍.സി.എ.നെയ്യാറ്റിന്‍കര രൂപതാ സമിതി.
നിരവധി വര്‍ഷങ്ങളായി തെക്കന്‍ കുരിശുമലയിലും, ബോണക്കാട് കുരിശുമലയിലും അവര്‍ നിസ്വാര്‍ത്ഥമായി സേവനം ചെയ്തുവരുന്നു. ‘ആത്മീയ വിശപ്പിനൊപ്പം ശാരീരികമായ വിശപ്പും ശമിപ്പിക്കുക’ എന്നതാണ് പാഥേയത്തിന്‍റെ ലക്ഷ്യം.
നെയ്യാറ്റിന്‍കര രൂപതയിലെ ലാറ്റിന്‍കാത്തലിക് അസോസിയേഷനും ലാറ്റിന്‍ കാത്തലിക് വിമണ്‍സ് അസോസിയേഷനും സംയുക്തമായാണ് സൗജന്യ ഭക്ഷണ വിതരണം നടത്തുന്നത്. വിദൂരങ്ങളില്‍ നിന്ന് കഠിനമായ വേനല്‍ച്ചൂടില്‍ വിശന്നു വലഞ്ഞ് എത്തുന്നവര്‍ക്ക് വലിയൊരാശ്വാസമാണ് പാഥേയം.
കുരിശുമല വിശുദ്ധ പത്താം പീയൂസ് ദേവാലയത്തിനു സമീപം ക്രമീകരിച്ചിട്ടുള്ള പ്രത്യേക പന്തലില്‍ നിരവധി സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ വളരെ ആദരവോടെയാണ് ഭക്ഷണം വിളമ്പുന്നത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.