
ഇന്നലെ ദിവ്യബലിയിൽ വായിച്ചുകേട്ട സുവിശേഷത്തിന്റെ തുടർച്ചയാണ് ഇന്നത്തേത് (യോഹന്നാൻ 5:17-30). യോഹന്നാന്റെ സുവിശേഷം അഞ്ചാം അധ്യായത്തെ പണ്ഡിതന്മാർ മൂന്നായി തിരിക്കാറുണ്ട്: അത്ഭുതവിവരണം (യോഹ 5:1-16); വിവാദം (യോഹ 5:17-18); പ്രസംഗം (യോഹ 5:19-47). ബേത് സഥ കുളക്കരയിൽ രോഗിയായ മനുഷ്യന് സാബത്തു ദിവസം സൗഖ്യം നൽകിയത് കാണുന്ന യഹൂദർ, സാബത്തു ലംഘിച്ചു എന്ന കാരണം ഉന്നയിച്ചു യേശുവിനെ ദ്വേഷിക്കുന്നു. ഈ യഹൂദരോടുള്ള മറുപടിയാണ് പതിനേഴാം വാക്യം: “എന്റെ പിതാവ് ഇപ്പോഴും പ്രവർത്തന നിരതനാണ്; ഞാനും പ്രവർത്തിക്കുന്നു”. ഈ വാക്യം കൂടെ കേൾക്കുമ്പോൾ വിവാദം കൂടുതൽ ചൂട് പിടിക്കുന്നു. കാരണം, യേശു “സാബത്തു ലംഘിക്കുക മാത്രമല്ല തന്നെത്തന്നെ ദൈവതുല്യനാക്കികൊണ്ട് ദൈവത്തെ തന്റെ പിതാവെന്ന് വിളിക്കുകയും ചെയ്തു” (യോഹന്നാൻ 5:18).
റബ്ബിനിക് പഠനങ്ങൾ പറയുന്നതനുസരിച്ചു, ദൈവം സാബത്തു ദിവസവും പ്രവർത്തന നിരതനാണ്. മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടിയുള്ള പ്രവർത്തികളിൽ നിന്ന് ദൈവം ഒരിക്കലും വിരമിക്കുന്നില്ല. ഉദാഹരണമായി, ഒരുവന്റെ മരണശേഷമുള്ള ദൈവത്തിന്റെ വിധിയും കാരുണ്യം കാണിക്കലും. ഈ പഠനം യേശുവിന്റെ കാലത്തേ യഹൂദര്ക്കും അറിവുള്ളതാണ്. പിതാവ് പ്രവർത്തനനിരതനാണ് എന്ന് പറയുമ്പോൾ യേശു ഉദ്ദേശിക്കുന്നത് ഇത് തന്നെ. രോഗിയായിരുന്ന ഒരുവന് സൗഖ്യം കൊടുത്തുകൊണ്ട് ജീവന്റെ നിറവിലേക്കു ആനയിക്കുന്നത് ദൈവത്തിന്റെ പ്രവർത്തന നിരതയുടെ പ്രകടനമായിട്ടാണ് യേശു സൂചിപ്പിക്കുന്നത്. മനുഷ്യന് നന്മചെയ്യുന്നതിൽ, അവനു ജീവനും ജീവിതവും പ്രദാനം ചെയ്യുന്നതിന് യാതൊന്നും നമുക്ക് തടസ്സമാകരുത്. മനസ്സുമടുക്കാതെ നിരന്തരമായി നന്മ ചെയ്യുക എന്നതാണ് ഓരോ ക്രിസ്തുശിഷ്യന്റെയും വിളി.
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…
അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…
അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…
വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സഭയുടെ രണ്ട് തൂണുകളായ വിശുദ്ധ പത്രോസിന്‍റെയും, വിശുദ്ധ പൗലോസിന്‍റെയും തിരുനാള്‍ ആഘോഷിക്കുന്ന ജൂണ്‍…
ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർ "എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല" (മത്താ 10: 37). മനുഷ്യത്വരഹിതമെന്നു തോന്നുന്ന ഒരു…
This website uses cookies.