
ഇന്നലെ ദിവ്യബലിയിൽ വായിച്ചുകേട്ട സുവിശേഷത്തിന്റെ തുടർച്ചയാണ് ഇന്നത്തേത് (യോഹന്നാൻ 5:17-30). യോഹന്നാന്റെ സുവിശേഷം അഞ്ചാം അധ്യായത്തെ പണ്ഡിതന്മാർ മൂന്നായി തിരിക്കാറുണ്ട്: അത്ഭുതവിവരണം (യോഹ 5:1-16); വിവാദം (യോഹ 5:17-18); പ്രസംഗം (യോഹ 5:19-47). ബേത് സഥ കുളക്കരയിൽ രോഗിയായ മനുഷ്യന് സാബത്തു ദിവസം സൗഖ്യം നൽകിയത് കാണുന്ന യഹൂദർ, സാബത്തു ലംഘിച്ചു എന്ന കാരണം ഉന്നയിച്ചു യേശുവിനെ ദ്വേഷിക്കുന്നു. ഈ യഹൂദരോടുള്ള മറുപടിയാണ് പതിനേഴാം വാക്യം: “എന്റെ പിതാവ് ഇപ്പോഴും പ്രവർത്തന നിരതനാണ്; ഞാനും പ്രവർത്തിക്കുന്നു”. ഈ വാക്യം കൂടെ കേൾക്കുമ്പോൾ വിവാദം കൂടുതൽ ചൂട് പിടിക്കുന്നു. കാരണം, യേശു “സാബത്തു ലംഘിക്കുക മാത്രമല്ല തന്നെത്തന്നെ ദൈവതുല്യനാക്കികൊണ്ട് ദൈവത്തെ തന്റെ പിതാവെന്ന് വിളിക്കുകയും ചെയ്തു” (യോഹന്നാൻ 5:18).
റബ്ബിനിക് പഠനങ്ങൾ പറയുന്നതനുസരിച്ചു, ദൈവം സാബത്തു ദിവസവും പ്രവർത്തന നിരതനാണ്. മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടിയുള്ള പ്രവർത്തികളിൽ നിന്ന് ദൈവം ഒരിക്കലും വിരമിക്കുന്നില്ല. ഉദാഹരണമായി, ഒരുവന്റെ മരണശേഷമുള്ള ദൈവത്തിന്റെ വിധിയും കാരുണ്യം കാണിക്കലും. ഈ പഠനം യേശുവിന്റെ കാലത്തേ യഹൂദര്ക്കും അറിവുള്ളതാണ്. പിതാവ് പ്രവർത്തനനിരതനാണ് എന്ന് പറയുമ്പോൾ യേശു ഉദ്ദേശിക്കുന്നത് ഇത് തന്നെ. രോഗിയായിരുന്ന ഒരുവന് സൗഖ്യം കൊടുത്തുകൊണ്ട് ജീവന്റെ നിറവിലേക്കു ആനയിക്കുന്നത് ദൈവത്തിന്റെ പ്രവർത്തന നിരതയുടെ പ്രകടനമായിട്ടാണ് യേശു സൂചിപ്പിക്കുന്നത്. മനുഷ്യന് നന്മചെയ്യുന്നതിൽ, അവനു ജീവനും ജീവിതവും പ്രദാനം ചെയ്യുന്നതിന് യാതൊന്നും നമുക്ക് തടസ്സമാകരുത്. മനസ്സുമടുക്കാതെ നിരന്തരമായി നന്മ ചെയ്യുക എന്നതാണ് ഓരോ ക്രിസ്തുശിഷ്യന്റെയും വിളി.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.