
സാബു കുരിശുമല
കുരിശുമല: കാരുണ്യത്തിന്റെ ഉദാത്തമാതൃകയായി തെക്കൻ കുരിശുമലയിൽ കാരുണ്യസദസ്സ് സംഘടിപ്പിച്ചു. കരുണയുടെ അസാധാരണ ജൂബിലി വർഷത്തിന്റെ ഓർമ്മയ്‌ക്കായി കുരിശുമല വജ്രജൂബിലി തീർത്ഥാടനത്തോടനുബന്ധിച്ച് തുടക്കം കുറിച്ച കാരുണ്യ പദ്ധതികളുടെ തുടർച്ചയായി നിർദ്ധനരും നിരാലംബരുമായ നിരവധിപേർക്ക് കുരിശുമല കാരുണ്യത്തിന്റെ സഹായ ഹസ്‌തമായി.
മികച്ച പഠനനിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്കുള്ള കമിലൻസ് മെമ്മോറിയൽ മെഡിസിൻ സ്‌കോളർഷിപ്പ്, സെന്റ് വിൻസെന്റ് ചാരിറ്റബിൾ ട്രസ്റ്റ് മെഡിസിൻ സ്‌കോളർഷിപ്പ്, സുശീല മെമ്മോറിയൽ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, തോബിയാസ്-സെൽവിൻ മേരി മെമ്മോറിയൽ ഉന്നതവിദ്യാഭ്യാസ സ്‌കോളർഷിപ്പ്, കാരുണ്യസ്‌പർശം ചികിത്സാ സഹായ വിതരണം, സ്‌നേഹസാന്ത്വനം തുടർ പെൻഷൻ വിതരണം എന്നിവ നിരവധി പേർക്ക് കൈത്താങ്ങായി മാറി. സംഗമവേദിയിൽ നടന്ന കാരുണ്യസദസ്സിൽ വച്ചാണ് സഹായ പദ്ധതികൾ വിതരണം ചെയ്‌തത്.
നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് അധ്യക്ഷനായിരുന്നു. യോഗത്തിൽ മനോതങ്കരാജ് എം.എൽ.എ., എ.റ്റി.ജോർജ്ജ്, റവ. ഇ.ഷൈൻ, കിരൺ, അശ്വതി ജ്വാന, അഞ്‌ജന സുധീഷ്, ടി.ജി.രാജേന്ദ്രൻ, ബിബിൻ ജെ.ആർ. എന്നിവർ പ്രസംഗിച്ചു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.