
സ്വന്തം ലേഖകന്‍
കണ്ണൂര്‍ (എടൂർ): തന്റെ മോചനത്തിനായി അനേകം ദിവസം ദിവ്യബലി മധ്യേ പ്രാർഥന നടത്തിയ ദേവാലയത്തിൽ ദൈവത്തിനും വിശ്വാസികൾക്കും നന്ദി പറഞ്ഞ് ഇന്നലെ ദിവ്യബലി അർപ്പിച്ചു
ഫാം. ടോം ഉഴുന്നാലിൽ ആയിരുന്നു. യെമനിൽ ഭീകരരുടെ പിടിയിൽ 555 ദിവസത്തെ തടവറ ജീവിതത്തിനു ശേഷം മോചിതനായ ഫാ. ടോം ഉഴുന്നാലിലിന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നൽകിയ സ്വീകരണത്തോടനുബന്ധിച്ചാണ് തന്നെ നേരിട്ട് അറിയില്ലെങ്കിലും വിശ്വാസിസമൂഹമെന്ന നിലയിൽ ആധ്യാത്മികബന്ധത്തിന്റെ തീവ്രതയിൽ തനിക്കുവേണ്ടി പ്രാർഥിച്ചവർക്കു നന്ദി പറഞ്ഞു കൃതജ്ഞതാബലി അർപ്പിച്ചത്.
ഈശോയ്ക്ക് സാക്ഷ്യമാകാൻ വേണ്ടിയാണ് തന്റെ മോചനമെന്നു വിശ്വസിക്കുന്നതായി ഫാ. ടോം ഉഴുന്നാലിൽ വിശ്വാസികളുമായുള്ള സംവാദത്തിനിടയിൽ പറഞ്ഞു. ആരാണ് രക്ഷപ്പെടുത്തിയതെന്ന ചോദ്യത്തിനു ചിരിച്ചുകൊണ്ട് ഒറ്റവാക്കിലായിരുന്നു ആദ്യ മറുപടി. ദൈവമാണ് രക്ഷപ്പെടുത്തിയത്. എല്ലാവരും സഹായിച്ചു.
പ്രാർഥിച്ചു. തടവറയിലുള്ളപ്പോൾ സഹായം അഭ്യർഥിച്ചു വാട്ട്‌സാപ്പിലൂടെ വന്ന സന്ദേശങ്ങളുടെ നിജസ്ഥിതിയെപ്പറ്റിയുള്ള ചോദ്യത്തിനു ഭീകരരുടെ നിർദേശപ്രകാരം ചെയ്തതാണെന്നു പറഞ്ഞു.
ഫൊറോന വികാരി ഫാ. ആന്റണി മുതുകുന്നേൽ, അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ കോളജ് മാനേജർ (സലേഷ്യൻ സഭാ ആശ്രമം സുപ്പീരിയർ) ഫാ. തോമസ് കൂനൻ, അസി. വികാരിമാരായ ഫാ. ആന്റണി ചിറ്റേട്ട്, ഫാ. മാത്യു കുന്നേൽ, പാരിഷ് കോ-ഓർഡിനേറ്റർ പി.വി.ജോസഫ് പാരിക്കാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.