
കൽപറ്റ: ക്രിക്കറ്റ് സ്റ്റാമ്പുകളെയും മറ്റു സ്റ്റാംപുകളെയും ഒരുപോലെ സ്നേഹിക്കുന്ന ഫാ. ടോം ജോണിന്റെ രാജ്യാന്തര സ്റ്റാംപ് പ്രദർശനം 25 മുതൽ 28 വരെ കൽപറ്റ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 25-ന് രാവിലെ ഒൻപതിന് കൽപറ്റ പോസ്റ്റ് മാസ്റ്റർ സുധാകരൻ ഉദ്ഘാടനം ചെയ്യും.
ഫ്രാൻസിസ്കൻ സഭയ്ക്കു കീഴിൽ ചുണ്ടേലിൽ പ്രവർത്തിക്കുന്ന പ്രകൃതി മിത്ര ആശ്രമത്തിന്റെ അസി. ഡയറക്ടറായ ഫാ. ടോം ജോൺ മികച്ചൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കൂടിയാണ്. ധോണിയാണ് ഇഷ്ട കളിക്കാരൻ. 196 തീമുകൾ, അരലക്ഷത്തിലധികം സ്റ്റാംപുകൾ. ആറാം ക്ലാസിൽ പഠിക്കുമ്പോൾ തീപ്പെട്ടി ചിത്രങ്ങളോടു തോന്നിയ കൗതുകം പിന്നീട് സ്റ്റാംപുകളിലേക്ക് വഴി മാറുകയായിരുന്നു.
സ്റ്റാംപ് ശേഖരത്തെ കുറിച്ചു എഴുത്തുകാരൻ ജോൺ ഹർട് എഴുതിയ പുസ്തകം വായിച്ചതാണ് തന്നെ സ്റ്റാംപ് ആരാധകനാക്കിയതെന്ന് ഇദ്ദേഹം പറയുന്നു. ഫുട്ബോൾ, ക്രിക്കറ്റ്, ടെന്നിസ്, ബാസ്ക്കറ്റ് ബോൾ, രാഷ്ട്രീയം, പ്രമുഖ വ്യക്തിത്വങ്ങൾ, മതം, ചരിത്രം, മൃഗങ്ങൾ എന്നിങ്ങനെ ഓരോ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സ്റ്റാംപ് ശേഖരണം.
നിലവിൽ അരലക്ഷത്തിലധികം സ്റ്റാംപുകൾക്കു ഉടമയാണ് ഇദ്ദേഹം. രാജ്യാന്തര-ആഭ്യന്തര ക്രിക്കറ്റ് ചരിത്രം വിളിച്ചു പറയുന്ന സ്റ്റാംപുകളും ശേഖരത്തിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റിന്റെ ശതാബ്ദി സ്മാരമായി ഓസ്ട്രേലിയ പുറത്തിറക്കിയ ആറു സ്റ്റാംപുകളാണ് ഇക്കൂട്ടത്തിൽ അമൂല്യമായവ. പാല മുത്തോലി സ്വദേശിയാണ് ഫാ. ടോം ജോൺ.
അരലക്ഷത്തിലധികം സ്റ്റാംപുകൾ
ആറാം ക്ലാസിൽ പഠിക്കുമ്പോൾ തീപ്പെട്ടി ചിത്രങ്ങളോടു തോന്നിയ കൗതുകം പിന്നീട് സ്റ്റാംപുകളിലേക്ക് വഴി മാറുകയായിരുന്നു. സ്റ്റാംപ് ശേഖരത്തെ കുറിച്ചു എഴുത്തുകാരൻ ജോൺ ഹർട് എഴുതിയ പുസ്തകം വായിച്ചതാണ് തന്നെ സ്റ്റാംപ് ആരാധകനാക്കിയതെന്ന് ഇദ്ദേഹം പറയുന്നു. ഫുട്ബോൾ, ക്രിക്കറ്റ്, ടെന്നിസ്, ബാസ്ക്കറ്റ് ബോൾ, രാഷ്ട്രീയം, പ്രമുഖ വ്യക്തിത്വങ്ങൾ, മതം, ചരിത്രം, മൃഗങ്ങൾ എന്നിങ്ങനെ ഓരോ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ശേഖരണം.
അരലക്ഷത്തിലധികം സ്റ്റാംപുകൾക്കു ഉടമയാണ് ഇദ്ദേഹം. രാജ്യാന്തര-ആഭ്യന്തര ക്രിക്കറ്റ് ചരിത്രം വിളിച്ചു പറയുന്ന സ്റ്റാംപുകളും ശേഖരത്തിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റിന്റെ ശതാബ്ദി സ്മാരമായി ഓസ്ട്രേലിയ പുറത്തിറക്കിയ ആറു സ്റ്റാംപുകളാണ് ഇക്കൂട്ടത്തിൽ അമൂല്യമായവ. പാല മുത്തോലി സ്വദേശിയാണ് ഫാ. ടോം ജോൺ.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.