അനിൽ ജോസഫ്
വെളളറട: പ്രസിദ്ധ തീർത്‌ഥാടന കേന്ദ്രമായ തെക്കന്‍കുരിശുമല തീര്‍ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, 22 മുതല്‍ ആദ്യഘട്ട തീര്‍ഥാടനത്തിന് തുടക്കമാവും. 29-ന് സമാപിക്കുന്ന തീര്‍ഥാടനത്തിന്‍റെ രണ്ടാംഘട്ടം ഏപ്രില്‍ 9, 10 തിയതികളില്‍ നടക്കും. വിശുദ്ധ കുരിശ് ജ്ഞാനത്തിന്റെ വാതില്‍ എന്നതാണ് ഇക്കൊല്ലത്തെ ആപ്തവാക്യം.
തീര്‍ഥാടനത്തിന് മുന്നോടിയായി 15-ന് പനച്ചമൂട് സെന്‍റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നിന്ന് തീര്‍ഥാടന വിളംബര മാരത്തോണ്‍ കുരിശമുല സംഗമ വേദിയിലേക്ക് നടക്കും. മാരത്തോണ്‍ നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും.
വിവിധ ദിവസങ്ങളില്‍ തിരുവന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.എം.സുസപാക്യം, തക്കല രൂപത ബിഷപ് മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍, കുഴിത്തുറ രൂപത ബിഷപ് ഡോ.ജെറോംദാസ് വറുവേല്‍, ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ ബിഷപ് മാര്‍ തോമസ്സ്തറയില്‍, സിഎസ്ഐ മോഡറേറ്റര്‍ ബിഷപ് എം ധര്‍മ്മരാജ് റസ്സാലം, നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍, തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
വിവിധ സമ്മേളനങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രിമാരായ കടകംപളളി സുരേന്ദ്രന്‍, കടന്നപളളിരാമചന്ദ്രന്‍, കെ കെ ഷൈലജ, മേഴ്സികുട്ടിയമ്മ തുടങ്ങിയവര്‍ പ്രസംഗിക്കും.
22-ന് രാവിലെ നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ നിന്ന് കെസിവൈഎംന്റെ നേതൃത്വത്തില്‍ നടക്കുന്ന വിളംബര റാലി ബിഷപ് ഡോ.വിനസെന്‍റ് സാമുവല്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3 മണിക്ക് വെളളറടയില്‍ നിന്ന് കുരിശുമലയിലേക്ക് പതാകപ്രയാണവും സാംസ്കാരിക ഘോഷയാത്രയും ഉണ്ടാവും.
തീര്‍ഥാടന ക്രമീകരണങ്ങള്‍ക്ക് വേണ്ടി 180 വോളന്‍റിയേഴ്സ് ഉണ്ടാവുമെന്ന് കുരിശുമല ഡയറക്ടര്‍ മോണ്‍.വിന്‍സെന്റ് കെ.പീറ്റര്‍ പറഞ്ഞു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.