
സ്വന്തം ലേഖകന്‍
തിരുവനന്തപുരം (വെളളറട) : പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമല തിര്‍ഥാടന കേന്ദ്രത്തിന്‍റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരണം. കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനമായ 24 ന്യൂസ് ചാനലിന്‍റെ ലോഗോ ഉപയോഗിച്ചാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ തെക്കന്‍ കുരിശുമല തിര്‍ഥാടന കേന്ദ്രത്തെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്.
കുരിശുമലയിലെ വലിയ തിരക്ക് കാരണം കോവിഡ് വ്യാപനം രൂക്ഷമാണെന്നും കുരിശുമല തിര്‍ഥാനട കേന്ദ്രം താല്‍ക്കാലികമായി അടച്ചുമെന്നുമാണ് വാര്‍ത്ത പ്രചരിപ്പിക്കുന്നത്.
അതേസമയം 27 ന് ആരംഭിച്ച തീര്‍ഥാടനം വളരെ സുഗമായി നടക്കുകയാണെന്നും കുരിശുമലയില്‍ പ്രവേശിക്കുന്നതിനോ മലകയറിന്നതിനോ വിലക്കുകളൊന്നുമില്ലെന്നും കുരിശുമല ഡയറക്ടര്‍ ഫാ. വിന്‍സെന്‍റ് കെ പീറ്റര്‍ അറിയിച്ചു.
ഫോട്ടോ ഷോപ്പ് എഡിറ്റിഗിലൂടെ വ്യാജമായി നിര്‍മ്മിച്ച പോസ്റ്ററാണെന്ന് 24 മാനേജ്മെന്‍റും കുരിശുമല തിര്‍ഥാടനകേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സാധാരണയായി 24 പയോഗിക്കുന്ന ഫോണ്ടല്ല ഇതില്‍ ഉപയോഗിച്ചിട്ടുളളതെതും ഈ രീതിയിലുളള ഗ്രാഫിക്സ് 24 ഉപയോഗിക്കാറില്ലെന്നും 24 ന്‍റെ തിരുവനന്തപുരം ബ്യൂറാ ചീഫ് ദിലീപ്കുമാര്‍ അറിയിച്ചു.
ഇത്തരത്തില്‍ ആധികാരികതയില്ലാത്ത വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്ന് കുരിശുമല തിര്‍ഥാടന കമ്മറ്റിയും അറിയിച്ചു.
ആഗമനകാലം ഒന്നാം ഞായർ ആഗമനകാലം ആരംഭിക്കുന്നു. സമീപിക്കുക, നേരെ നടക്കുക, തിരികെ വരുക എന്നീ ആഹ്വാനങ്ങൾ ദൈവം, സഹജർ, ഹൃദയത്തിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
This website uses cookies.