
സ്വന്തം ലേഖകന്‍
തിരുവനന്തപുരം (വെളളറട) : പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമല തിര്‍ഥാടന കേന്ദ്രത്തിന്‍റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരണം. കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനമായ 24 ന്യൂസ് ചാനലിന്‍റെ ലോഗോ ഉപയോഗിച്ചാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ തെക്കന്‍ കുരിശുമല തിര്‍ഥാടന കേന്ദ്രത്തെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്.
കുരിശുമലയിലെ വലിയ തിരക്ക് കാരണം കോവിഡ് വ്യാപനം രൂക്ഷമാണെന്നും കുരിശുമല തിര്‍ഥാനട കേന്ദ്രം താല്‍ക്കാലികമായി അടച്ചുമെന്നുമാണ് വാര്‍ത്ത പ്രചരിപ്പിക്കുന്നത്.
അതേസമയം 27 ന് ആരംഭിച്ച തീര്‍ഥാടനം വളരെ സുഗമായി നടക്കുകയാണെന്നും കുരിശുമലയില്‍ പ്രവേശിക്കുന്നതിനോ മലകയറിന്നതിനോ വിലക്കുകളൊന്നുമില്ലെന്നും കുരിശുമല ഡയറക്ടര്‍ ഫാ. വിന്‍സെന്‍റ് കെ പീറ്റര്‍ അറിയിച്ചു.
ഫോട്ടോ ഷോപ്പ് എഡിറ്റിഗിലൂടെ വ്യാജമായി നിര്‍മ്മിച്ച പോസ്റ്ററാണെന്ന് 24 മാനേജ്മെന്‍റും കുരിശുമല തിര്‍ഥാടനകേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സാധാരണയായി 24 പയോഗിക്കുന്ന ഫോണ്ടല്ല ഇതില്‍ ഉപയോഗിച്ചിട്ടുളളതെതും ഈ രീതിയിലുളള ഗ്രാഫിക്സ് 24 ഉപയോഗിക്കാറില്ലെന്നും 24 ന്‍റെ തിരുവനന്തപുരം ബ്യൂറാ ചീഫ് ദിലീപ്കുമാര്‍ അറിയിച്ചു.
ഇത്തരത്തില്‍ ആധികാരികതയില്ലാത്ത വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്ന് കുരിശുമല തിര്‍ഥാടന കമ്മറ്റിയും അറിയിച്ചു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.