
കുരിശുമല: നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നായി കുരിശുമല കയറാനെത്തുന്ന തീര്‍ത്ഥാടക ലക്ഷങ്ങള്‍ക്ക് “പാഥേയം” എന്ന പേരില്‍ സൗജന്യ ഭക്ഷണമൊരുക്കി മാതൃകയാകുകയാണ് കെ.എല്‍.സി.എ.നെയ്യാറ്റിന്‍കര രൂപതാ സമിതി.
നിരവധി വര്‍ഷങ്ങളായി തെക്കന്‍ കുരിശുമലയിലും, ബോണക്കാട് കുരിശുമലയിലും അവര്‍ നിസ്വാര്‍ത്ഥമായി സേവനം ചെയ്തുവരുന്നു. ‘ആത്മീയ വിശപ്പിനൊപ്പം ശാരീരികമായ വിശപ്പും ശമിപ്പിക്കുക’ എന്നതാണ് പാഥേയത്തിന്‍റെ ലക്ഷ്യം.
നെയ്യാറ്റിന്‍കര രൂപതയിലെ ലാറ്റിന്‍കാത്തലിക് അസോസിയേഷനും ലാറ്റിന്‍ കാത്തലിക് വിമണ്‍സ് അസോസിയേഷനും സംയുക്തമായാണ് സൗജന്യ ഭക്ഷണ വിതരണം നടത്തുന്നത്. വിദൂരങ്ങളില്‍ നിന്ന് കഠിനമായ വേനല്‍ച്ചൂടില്‍ വിശന്നു വലഞ്ഞ് എത്തുന്നവര്‍ക്ക് വലിയൊരാശ്വാസമാണ് പാഥേയം.
കുരിശുമല വിശുദ്ധ പത്താം പീയൂസ് ദേവാലയത്തിനു സമീപം ക്രമീകരിച്ചിട്ടുള്ള പ്രത്യേക പന്തലില്‍ നിരവധി സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ വളരെ ആദരവോടെയാണ് ഭക്ഷണം വിളമ്പുന്നത്.
ആഗമനകാലം ഒന്നാം ഞായർ ആഗമനകാലം ആരംഭിക്കുന്നു. സമീപിക്കുക, നേരെ നടക്കുക, തിരികെ വരുക എന്നീ ആഹ്വാനങ്ങൾ ദൈവം, സഹജർ, ഹൃദയത്തിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
This website uses cookies.