
കുരിശുമല: നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നായി കുരിശുമല കയറാനെത്തുന്ന തീര്‍ത്ഥാടക ലക്ഷങ്ങള്‍ക്ക് “പാഥേയം” എന്ന പേരില്‍ സൗജന്യ ഭക്ഷണമൊരുക്കി മാതൃകയാകുകയാണ് കെ.എല്‍.സി.എ.നെയ്യാറ്റിന്‍കര രൂപതാ സമിതി.
നിരവധി വര്‍ഷങ്ങളായി തെക്കന്‍ കുരിശുമലയിലും, ബോണക്കാട് കുരിശുമലയിലും അവര്‍ നിസ്വാര്‍ത്ഥമായി സേവനം ചെയ്തുവരുന്നു. ‘ആത്മീയ വിശപ്പിനൊപ്പം ശാരീരികമായ വിശപ്പും ശമിപ്പിക്കുക’ എന്നതാണ് പാഥേയത്തിന്‍റെ ലക്ഷ്യം.
നെയ്യാറ്റിന്‍കര രൂപതയിലെ ലാറ്റിന്‍കാത്തലിക് അസോസിയേഷനും ലാറ്റിന്‍ കാത്തലിക് വിമണ്‍സ് അസോസിയേഷനും സംയുക്തമായാണ് സൗജന്യ ഭക്ഷണ വിതരണം നടത്തുന്നത്. വിദൂരങ്ങളില്‍ നിന്ന് കഠിനമായ വേനല്‍ച്ചൂടില്‍ വിശന്നു വലഞ്ഞ് എത്തുന്നവര്‍ക്ക് വലിയൊരാശ്വാസമാണ് പാഥേയം.
കുരിശുമല വിശുദ്ധ പത്താം പീയൂസ് ദേവാലയത്തിനു സമീപം ക്രമീകരിച്ചിട്ടുള്ള പ്രത്യേക പന്തലില്‍ നിരവധി സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ വളരെ ആദരവോടെയാണ് ഭക്ഷണം വിളമ്പുന്നത്.
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
This website uses cookies.