
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാദർ മോസ്സസ് പെരേര അന്തരിച്ചു, 93 വയസായിരുന്നു. കുമാരപുരത്തുള്ള രൂപതയുടെ വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മൃതസംസ്ക്കാര ശുശ്രൂഷ നാളെ (23.01.2020) ഉച്ചക്ക് 3.00-ന് പാളയം കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടക്കും.
19.11.1926-ൽ മലേഷ്യയിലെ ജോഹൂറിൽ ജനനം. റാഫേൽ പെരേര-സിബിൽ പെരേര എന്നിവരാണ് മാതാപിതാക്കൾ. സലേഷ്യൻസ് ഓഫ് ഡോൺബോസ്കോ സന്യാസസഭയിൽ അംഗമായി തുടക്കം.
സ്‌കൂൾ വിദ്യാഭ്യാസം തിരുവനന്തപുരം സെന്റ് ജോസഫ് ഹയർ സെക്കൻഡറിയിലും, ഉപരിപഠനം യൂണിവേഴ്സിറ്റി കോളേളിലും, മദ്രാസ് ടീച്ചിങ് ട്രെയിനിങ് കോളേജിലുമായി പൂർത്തിയാക്കി.
1.7.19 61-ൽ പൗരോഹിത്യ സ്വീകരണം. തുടർന്ന് ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷാ അധ്യാപകനായും, ചെന്നൈ ഗബ്രിയേൽ സ്കൂൾ, ഇരിങ്ങാലക്കുട ഡോൺബോസ്കോ ഹൈസ്കൂൾ എന്നിവയുടെ പ്രധാനാധ്യാപകനായും സേവനമുഷ്‌ടിച്ചശേഷം തിരുവനന്തപുരം ലത്തീൻ രൂപതയിൽ തന്റെ വൈദീക ജീവിതം തുടർന്നു. തിരുവനന്തപുരം രൂപതയിലെ പുല്ലുവിള ലിയോ XIII ഹൈസ്കൂളിന്റെ പ്രധാനാധ്യാപകനായും, തിരുവനന്തപുരം രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് കറസ്പോണ്ടന്റായും സേവനമനുഷ്‌ടിച്ചു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.