സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാദർ മോസ്സസ് പെരേര അന്തരിച്ചു, 93 വയസായിരുന്നു. കുമാരപുരത്തുള്ള രൂപതയുടെ വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മൃതസംസ്ക്കാര ശുശ്രൂഷ നാളെ (23.01.2020) ഉച്ചക്ക് 3.00-ന് പാളയം കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടക്കും.
19.11.1926-ൽ മലേഷ്യയിലെ ജോഹൂറിൽ ജനനം. റാഫേൽ പെരേര-സിബിൽ പെരേര എന്നിവരാണ് മാതാപിതാക്കൾ. സലേഷ്യൻസ് ഓഫ് ഡോൺബോസ്കോ സന്യാസസഭയിൽ അംഗമായി തുടക്കം.
സ്‌കൂൾ വിദ്യാഭ്യാസം തിരുവനന്തപുരം സെന്റ് ജോസഫ് ഹയർ സെക്കൻഡറിയിലും, ഉപരിപഠനം യൂണിവേഴ്സിറ്റി കോളേളിലും, മദ്രാസ് ടീച്ചിങ് ട്രെയിനിങ് കോളേജിലുമായി പൂർത്തിയാക്കി.
1.7.19 61-ൽ പൗരോഹിത്യ സ്വീകരണം. തുടർന്ന് ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷാ അധ്യാപകനായും, ചെന്നൈ ഗബ്രിയേൽ സ്കൂൾ, ഇരിങ്ങാലക്കുട ഡോൺബോസ്കോ ഹൈസ്കൂൾ എന്നിവയുടെ പ്രധാനാധ്യാപകനായും സേവനമുഷ്‌ടിച്ചശേഷം തിരുവനന്തപുരം ലത്തീൻ രൂപതയിൽ തന്റെ വൈദീക ജീവിതം തുടർന്നു. തിരുവനന്തപുരം രൂപതയിലെ പുല്ലുവിള ലിയോ XIII ഹൈസ്കൂളിന്റെ പ്രധാനാധ്യാപകനായും, തിരുവനന്തപുരം രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് കറസ്പോണ്ടന്റായും സേവനമനുഷ്‌ടിച്ചു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.